അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
സ്വര്‍ണകടത്ത് കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി അപേക്ഷയും ഷെഫീഖിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. അര്‍ജുനെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണം കൊണ്ടുവന്ന ഷെഫീഖിന് സൂത്രധാരനെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി.
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ഷാഫിയുടെ വീട്ടില്‍ നിന്ന് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അര്‍ജുന്‍ ആയങ്കിയെയും ഷാഫിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. അര്‍ജുനെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ മാത്രമേ ഇനി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ എന്ന് ചൂണ്ടിക്കാട്ടി ഇന്നലെ തന്നെ കസ്റ്റംസ് കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നു. അര്‍ജുന്റെ മൊബൈല്‍ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Story Highlights: arjun ayanki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here