കുണ്ടറ പീഡന പരാതി; പൊലീസിന് വീഴ്ച പറ്റിയെന്ന് തോമസ് കെ തോമസ് ട്വന്റിഫോറിനോട്

കുണ്ടറ പീഡന പരാതിയില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് തോമസ് കെ തോമസ് എംഎല്‍എ ട്വന്റിഫോറിനോട്. പരാതി ലഭിച്ചിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നത് വീഴ്ചയാണെന്ന് എംഎല്‍എ എന്‍കൗണ്ടറില്‍ പ്രതികരിച്ചു.
‘രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിഷയമാണെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു എ കെ ശശീന്ദ്രന്‍ തന്നോട് പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് വ്യക്തമല്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നാണ് പറയാനുള്ളത്. പക്ഷേ വിഷയത്തിന്റെ നിജസ്ഥിതി അറിയണമെങ്കില്‍ പരിശോധന നടത്തണമായിരുന്നു. അവിടെയാണ് പൊലീസിന് വീഴ്ച പറ്റിയത്’. എംഎല്‍എ പറഞ്ഞു.
മന്ത്രിയുടെ ഇടപെടല്‍ ആരോപണം വിവാദമായതോടൊണ് പെണ്‍കുട്ടിയുടെ പരാതിയില്‍ കുണ്ടറ പൊലീസ് കേസെടുത്തത്. പരാതി ലഭിച്ച് 22 ദിവസത്തിനു ശേഷമാണ് കേസെടുക്കുന്നതെന്ന ആരോപണമാണ് പൊലീസിനെതിരെ ഉയരുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കെ ശശീന്ദ്രന്‍ വിശദീകരണം നല്‍കി. പരാതി പിന്‍വലിക്കാനല്ല ആവശ്യപ്പെട്ടതെന്നും പാര്‍ട്ടി പ്രശ്‌നമാണെന്ന് കരുതിയാണ് ഫോണില്‍ സംസാരിച്ചതെന്നും മന്ത്രി വിശദീകരിച്ചു. മാധ്യമങ്ങളോടും ഇതേ പ്രതികരണമാണ് എ കെ ശശീന്ദ്രന്‍ നടത്തിയത്. ഒരു തവണ മാത്രമാണ് പരാതിക്കാരിയുടെ പിതാവിനെ വിളിച്ചത്. പിന്നീട് ഒരിക്കലും വിഷയത്തില്‍ ഇടപെട്ടിട്ടില്ല. വിളിക്കാനും സംസാരിക്കാനും സ്വാതന്ത്ര്യമുള്ള നേതാവിനെയാണ് ഫോണില്‍ വിളിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.
Read Also: പീഡന പരാതിയില്‍ കേസെടുത്ത് കുണ്ടറ പൊലീസ്; നടപടി മന്ത്രിയുടെ ഇടപെടല്‍ വിവാദമായതോടെ
പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ. കെ ശശീന്ദ്രന്‍ ഇടപെട്ടതായായിരുന്നു ആരോപണം. പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ. കെ ശശീന്ദ്രന്‍ നിരവധി തവണ ഇടപെട്ടുവെന്ന് പരാതിക്കാരിയും പറഞ്ഞു. കേസ് നല്‍കുന്നതിന് മുന്‍പ് പലരേയും കൊണ്ട് വിളിപ്പിച്ചു. മന്ത്രി പറഞ്ഞിട്ടാണ് വിളിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു. പരാതി നല്‍കിയിട്ട് പൊലീസ് അവഗണിച്ചെന്നും യുവതി പറഞ്ഞു.
Story Highlights: thomas k thomas mla, kundara rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here