നർകോട്ടിക് ജിഹാദ് പരാമർശം: പാലാ ബിഷപ്പിനെ അനുകൂലിച്ച് ദീപികയിൽ വീണ്ടും ലേഖനം

നർകോട്ടിക് ജിഹാദ് വിവാദ പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ടിനെ അനുകൂലിച്ച് ദീപികയിൽ വീണ്ടും ലേഖനം. ലൗ ജിഹാദും നർകോട്ടിക് ജിഹാദും സത്യമെന്ന് ആവർത്തിച്ച് ദീപിക ദിനപത്രത്തിൽ ലേഖനം. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും നിശിതമായി വിമർശിച്ചാണ് ലേഖനം. ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രതികരണം മുസ്‌ലിം തീവ്രവാദികളെ ഭയന്നാകാമെന്നും ലേഖനത്തിൽ വിമർശനമുണ്ട്. പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഓർക്കണമെന്നും മുന്നറിയിപ്പ്. മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും പി.ടി. തോമസ് എം.എൽ.എ.യും കുറ്റപ്പെടുത്തിക്കൊണ്ടാണ് ലേഖനം.
പാലാ ബിഷപ്പിനെതിരെ വിമർശനവുമായി സമസ്തയും രംഗത്തെത്തിയിട്ടുണ്ട്. ബിഷപ്പിന്റെ പ്രസ്താവന പൊതുധാരണയ്ക്ക് വിരുദ്ധമാണെന്നാണ് സമസ്തയുടെ നിലപാട്.
Read Also : മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന്; സംസ്ഥാനത്ത് 12 കേന്ദ്രങ്ങള്‍
അതേസമയം, കഴിഞ്ഞ ദിവസം ദീപിക പാലാ ബിഷപ്പിന്റെ പൂർണരൂപം പ്രസിദ്ധീകരിച്ചിരുന്നു. പാലാ ബിഷപ്പിന് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പത്രത്തിന്റെ മുഖപ്രസംഗം. ‘അപ്രിയ സത്യങ്ങൾ ആരും പറയരുതെന്നോ’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. ബിഷപ്പ് മാർ ജസോഫ് കല്ലറങ്ങാട്ട് പറഞ്ഞത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. വിവാദത്തിന് പിന്നിൽ സ്ഥാപിത താത്പര്യക്കാരാണെന്നും രാഷ്ട്രീയക്കാരുടെ ലക്ഷ്യം വോട്ട് ബാങ്കാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു. പ്രീണന രാഷ്ട്രീയം കേരളത്തെ ഭീകരരുടെ വിഹാര കേന്ദ്രമാക്കുമെന്നും ദീപിക മുഖപ്രസംഗത്തിൽ പറയുന്നു.
ഇതിനിടെ, കഴിഞ്ഞ ദിവസം പാലാ എംഎൽഎ മാണി സി കാപ്പനും പാലാ അതിരൂപതയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ബിഷപ്പിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. പരാമർശം വിശ്വാസികളോടാണ് നടത്തിയത്, അത് വിവാദമാക്കുകയാണ് ചിലരെന്നുമായിരുന്നു മാണി സി കാപ്പന്റെ വിശദീകരണം.
ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ബിഷപ്പ് നൽകിയത് അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പങ്കുവച്ചതെന്നാണ് അതിരൂപതയുടെ നിലപാട്.
Story Highlight: Deepika article supports Pala Bishops statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here