ജസ്റ്റിസ് അകിൽ ഖുറേഷിക്കായി വീണ്ടും കൊളീജിയം; രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനാണ് ശുപാർശ
ജസ്റ്റിസ് അകിൽ ഖുറേഷിയെ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ കൊളീജിയം ശുപാർശ. നിലവിൽ മുതിർന്ന ന്യായാധിപനായ അകിൽ ഖുറേഷി ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. അകിൽ ഖുറേഷിയെ സുപ്രിംകോടതി ചീഫ് ജഡ്ജിയായി നിയമിക്കാത്തത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സീനിയോറിറ്റിയിൽ രണ്ടാമനാണ് ജസ്റ്റിസ് അകിൽ ഖുറേഷി. അദ്ദേഹത്തെ മധ്യപ്രദേശിൽ നിയമിക്കാനുള്ള കൊളീജിയം ശുപാർശ നേരത്തെ കേന്ദ്ര സർക്കാർ തള്ളിയിരുന്നു.
അതേസമയം, ഹൈക്കോടതി ജഡ്ജിമാരെ വ്യാപകമായി സ്ഥലം മാറ്റാൻ നിർദേശിച്ച് സുപ്രിംകോടതി കൊളീജിയം. 13 ചീഫ് ജസ്റ്റിസുമാരെയും 28 ജഡ്ജിമാരെയും സ്ഥലം മാറ്റാനുള്ള ശുപാർശ സർക്കാരിന് കൈമാറി. എട്ട് ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം നൽകി ചീഫ് ജസ്റ്റിസുമാരായി നിയമിക്കാനും ശുപാർശ. അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് ജസ്റ്റിസുമാർക്ക് സ്ഥലം മാറ്റം ഉണ്ടാകും. 28 ജഡ്ജിമാരെ മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലേക്ക് മാറ്റാനാണ് നിർദേശം.
Read Also : നരേന്ദ്ര ഗിരിയുടെ മരണം; ശിഷ്യൻ ആനന്ദ് ഗിരിക്കെതിരെ പൊലീസ് കേസെടുത്തു
കൽക്കട്ട ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൽ അലഹബാദ് ചീഫ് ജസ്റ്റിസാകും. ത്രിപുര ചീഫ് ജസ്റ്റിസ് അഖിൽ ഖുറേഷിയെ രാജസ്ഥാനിലേക്ക് സ്ഥലം മാറ്റാൻ ശുപാർശ. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി പ്രകാശ് ശ്രീവാസ്തവ കൽക്കട്ട ചീഫ് ജസ്റ്റിസാകും. ഛത്തീസ്‌ഗഡിൽ നിന്നുള്ള പ്രശാന്ത്കുമാർ മിശ്ര ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാകും.
രാജ്യത്തെ ഹൈക്കോടതികളിലെ ഒഴിവ് നികത്താൻ സുപ്രധാന ചുവടുവയ്പ്പുമായി സുപ്രിംകോടതി കൊളിജിയം. അലഹബാദ് ഹൈക്കോടതി ജഡ്ജിമാരായി പതിമൂന്ന് അഭിഭാഷകരെ കൊളിജിയം ശുപാർശ ചെയ്തു. കേരള ഹൈക്കോടതിയിലേക്ക് എട്ട് പുതിയ ജഡ്ജിമാരെയാണ് സുപ്രിംകോടതി കൊളിജിയം ശുപാർശ ചെയ്തത്. നാല് ജുഡിഷ്യൽ ഓഫിസർമാരും നാല് അഭിഭാഷകരുമാണ് പട്ടികയിലുള്ളത്. നിയനമ ശുപാർശ അടങ്ങിയ ഫയൽ സുപ്രിംകോടതി കൊളിജിയം കേന്ദ്രസർക്കാരിന് അയച്ചു. പത്ത് ഒഴിവുകളാണ് കേരള ഹൈക്കോടതിയിൽ നിലവിലുള്ളത്.
Read Also : പ്രതിദിന കൊവിഡ് കേസ് മുപ്പതിനായിരത്തിന് താഴെ; സെപ്റ്റംബര്‍ 14ന് ശേഷം ആദ്യം
അലഹബാദ് ഹൈക്കോടതിയിലേക്ക് പതിമൂന്ന് ജഡ്ജിമാർ, മദ്രാസ് കോടതിയിലേക്ക് നാലും രാജസ്ഥാനിലേക്ക് മൂന്നും കൽക്കട്ട ഹൈക്കോടതിയിലേക്ക് രണ്ട് അഭിഭാഷകരെയും ജഡ്ജിമാരായി ശുപാർശ ചെയ്തു. കേന്ദ്രസർക്കാർ മടക്കിയ നാല് ഹൈക്കോടതികളിലെ ഒൻപത് അഭിഭാഷകരുടെ പേരുകൾ വീണ്ടും ശുപാർശ ചെയ്തു.
Story Highlights : Collegium for Justice Akil Qureshi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here