Advertisement

മലബാര്‍ കലാപം ജിഹാദികള്‍ ഹിന്ദുക്കള്‍ക്ക് നേരെ നടത്തിയ വംശഹത്യാ ശ്രമം; അടിച്ചമര്‍ത്തിയത് ഗൂര്‍ഖാ റൈഫിള്‍സിലെ ഭടന്മാരെന്ന് യോഗി ആദിത്യ നാഥ്

September 25, 2021
2 minutes Read
yogi adityanath on malabar Rebellion

1921 ലെ മലബാര്‍ കലാപം ജിഹാദികള്‍ ഹിന്ദുക്കള്‍ക്ക് നേരെ നടത്തിയ ആസൂത്രിതമായ വംശഹത്യാ ശ്രമമായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. മലബാര്‍ കലാപം അടിച്ചമര്‍ത്തിയത് ഗൂര്‍ഖാ റൈഫിള്‍സിലെ ഭടന്മാരെന്ന അവകാശവാദവും യോഗി ആദിത്യനാഥ് ഉന്നയിച്ചു. മലബാര്‍ കലാപത്തില്‍ ഹിന്ദുക്കളെ രക്ഷിച്ചത് ഗൊരഖ്പൂരില്‍ നിന്നെത്തിയ ഗൂര്‍ഖകലാന്നെന്നാണ് യോഗിയുടെ അവകാശ വാദം. പാഞ്ചജന്യം മാസികയുടെ വെര്‍ച്വല്‍ സെമിനാറില്‍ പങ്കെടുക്കവെയായിരുന്നു യുപി മുഖ്യമന്ത്രിയുടെ പരാമര്‍ശം. yogi adityanath on malabar Rebellion

‘100 വര്‍ഷങ്ങള്‍ക്ക് മാപ്പിള കലാപത്തില്‍ ജിഹാദികള്‍ ആയിരക്കണക്കിന് ഹിന്ദു സഹോദരങ്ങളെ കൂട്ടക്കൊല ചെയ്തു. തീര്‍ത്തും ആസൂത്രിതമായ രീതിയിലായിരുന്നു കൂട്ടക്കൊല. ആയിരക്കണക്കിന് സ്ത്രീകളെ അവര്‍ പീഡിപ്പിച്ചു. അമ്പലങ്ങള്‍ അവര്‍ ഇല്ലാതാക്കി. യോഗി പറഞ്ഞു.

ഖിലാഫത്ത് പ്രസ്ഥാനം തകര്‍ന്നത് കൊണ്ടാണ് മുസ്ലിംകള്‍ ലഹളയുമായി മുന്നോട്ട് പോയത്. എന്നിട്ട് അവര്‍ പറഞ്ഞു ഭൂവുടമകള്‍ക്ക് എതിരെയുള്ള പോരാട്ടമാണെന്ന്. പക്ഷെ അത് ഭൂവുടമകള്‍ക്ക് നേരെ മാത്രമായിരുന്നോ. ആണെങ്കില്‍ എന്തിനാണ് അവര്‍ സാധാരണ ഹിന്ദു സഹോദരങ്ങളെ കൊന്നൊടുക്കിയത്. മതപരിവര്‍ത്തനത്തിന് വിസമ്മതിച്ചു, അതാണ് കാരണം. യോഗി ആദിത്യ നാഥ് പറഞ്ഞു.

Read Also : സവര്‍ക്കര്‍ ഫാന്‍സ് അസോസിയേഷന്‍കാരുടെ ജല്‍പനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല; പ്രതികരണവുമായി സ്പീക്കര്‍ എംബി രാജേഷ്

അതേസമയം കളരിപ്പയറ്റിന്റെ നാടായ കേരളത്തിലെ ഹിന്ദുക്കള്‍ രാഷ്ട്രീയപരമായും സാമ്പത്തികപരമായും മാനസികമായും ശക്തരായി തീരണമെന്നും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കലാപകാരികളെ വെള്ളപൂശുന്നതിലൂടെ ഹിന്ദുകളുടെ ചരിത്രം മൂടിവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും പാര്‍ലമെന്റ് അംഗവും യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ ആരോപിച്ചു. 1921ല്‍ മലബാറില്‍ നടന്നത് മുസ്ലിം ജിഹാദായിരുന്നുവെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.

Story Highlights: yogi adityanath on malabar Rebellion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top