‘ഡിവോഴ്സിന്റെ സമയത്ത് ബാലയെ സഹായിച്ചത് അനൂപ് അഹമ്മദ്; അഞ്ച് ലക്ഷം നല്കി’; വെളിപ്പെടുത്തി മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍
മോന്സണ് മാവുങ്കവിനെതിരെ പരാതി നല്കിയ അനൂപ് അഹമ്മദുമായി ബാലയ്ക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്ന് മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍. ബാലയുടെ ഡിവോഴ്സിനായി അഞ്ച് ലക്ഷം രൂപ നല്‍കിയത് അനൂപ് അഹമ്മദായിരുന്നു. ഇതേപ്പറ്റി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും അജി നെട്ടൂര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഡിവോഴ്സിനായി 30 ലക്ഷം രൂപയായിരുന്നു ബാല നല്‍കേണ്ടിയിരുന്നത്. ആ സമയം ബാലയുടെ കൈയില്‍ അത്രയും തുക ഉണ്ടായിരുന്നില്ല. ആ സമയം അനൂപ് അഹമ്മദാണ് സഹായിച്ചത്. അഞ്ച് ലക്ഷം രൂപ നല്കി. ഇത് തിരിച്ചു നല്‍കാതെ വന്നതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. വിഷയത്തില്‍ ഇടനിലക്കാരനായി സംസാരിച്ചത് താനായിരുന്നു. പണം മുഴുവന്‍ നല്കിയാല് മാത്രം പ്രശ്നം പരിഹരിക്കാമെന്നായിരുന്നു അനൂപ് അഹമ്മദ് പറഞ്ഞു. മുക്കാല്‍ ഭാഗം പണവും കൊടുത്തു തീര്‍ത്തു. ഇനിയും നല്‍കാനുണ്ടെന്നാണ് അറിയുന്നത്. ബാലയും മോണ്‍സണും നല്ല സുഹൃത്തുക്കളാണ്. ബാല പറയുന്ന കാര്യങ്ങള്‍ നുണയാണെന്നും അജി കൂട്ടിച്ചേര്‍ത്തു.
മോന്‍സണിനെതിരെ അജി നല്കിയ പരാതി ഒതുക്കി തീര്‍ക്കാന്‍ നടന് ബാല ഇടപെട്ടു എന്നുള്ള വിവരം പുറത്തുവന്നിരുന്നു. തന്നെ ഒരു സഹോദരനായിട്ടാണ് കാണുന്നതെങ്കില്‍ മോന്‍സണിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ബാല പറയുന്നുണ്ട്. അജിക്കെതിരായ കേസുകള്‍ ഒഴിവാക്കാന്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും സ്നേഹത്തോടെ മുന്നോട്ടു പോകണമെന്നും ബാല പറയുന്നത് കേള്‍ക്കാം. എന്നാല്‍ അയല്‍വാസി എന്ന നിലയില്‍ മാത്രമാണ് മോന്‍സണുമായി ബന്ധമെന്നായിരുന്നു ബാല പ്രതികരിച്ചത്.
Story Highlights: aji nettoor against bala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here