ഇംഗ്ലണ്ട് പാളയത്തിൽ പട; ബൗളർമാരെ കുറ്റപ്പെടുത്തിയ ജോ റൂട്ടിനു തിരിച്ചടിയുമായി ജെയിംസ് ആൻഡേഴ്സൺ
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ ആഭ്യന്തരപ്പിണക്കം. പരസ്പരം പഴിചാരി ജോ റൂട്ടും ജെയിംസ് ആൻഡേഴ്സണും രംഗത്തെത്തി. ബൗളർമാരുടെ പിഴവിലാണ് തങ്ങൾ രണ്ടാം ടെസ്റ്റിൽ പരാജയപ്പെട്ടതെന്ന ക്യാപ്റ്റൻ ജോ റൂട്ടിൻ്റെ പരാമർശത്തിനു പിന്നാലെ ഫ്ലാറ്റ് പിച്ചിൽ നന്നായി കളിക്കാൻ ബാറ്റർമാർക്ക് കഴിഞ്ഞില്ലെന്ന് ആൻഡേഴ്സൺ പറഞ്ഞു. ദി ടെലഗ്രാഫിലെ തൻ്റെ കോളത്തിലാണ് ആൻഡേഴ്സണിൻ്റെ പ്രസ്താവന. ബൗളർമാരെ കുറ്റപ്പെടുത്തിയുള്ള റൂട്ടിൻ്റെ പ്രസ്താവന നേരത്തെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
“അഡലെയ്ഡിലെ ഏറ്റവും ഫ്ലാറ്റായ പിച്ചുകളിലൊന്നിൽ നന്നായി ബാറ്റ് ചെയ്യാൻ നമുക്കായില്ല. ബൗളർമാരുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ, കുറച്ചുകൂടി ഫുള്ളർ ലെംഗ്തുകളിൽ എറിയാമായിരുന്നു എന്ന് തോന്നുന്നുണ്ട്.”- ആൻഡേഴ്സൺ കുറിച്ചു.
275 റൺസിനാണ് ഓസ്ട്രേലിയ രണ്ടാം മത്സരത്തിൽ വിജയിച്ചത്. ഇതോടെ പരമ്പരയിൽ ഓസ്ട്രേലിയ 2-0നു മുന്നിലെത്തി. രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഝൈ റിച്ചാർഡ്സൺ ആണ് ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചത്. 207 പന്തുകൾ നീണ്ട ജോസ് ബട്ലറുടെ ഒറ്റയാൾ പോരാട്ടവും മറികടന്നാണ് അവസാന സെഷനിൽ ഓസ്ട്രേലിയ വിജയിച്ചത്.
ആദ്യ മത്സരത്തിൽ 9 വിക്കറ്റിനാണ് ആതിഥേയർ ഇംഗ്ലീഷ് നിരയെ തകർത്തെറിഞ്ഞത്. 20 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അവർ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. അലക്സ് കാരിയുടെ (9) വിക്കറ്റാണ് ഓസീസിനു നഷ്ടമായത്. മാർക്കസ് ഹാരിസ് (9), മാർനസ് ലബുഷെയ്ൻ എന്നിവർ പുറത്താവാതെ നിന്നു. ഒലി റോബിൻസനാണ് കാരിയെ പുറത്താക്കിയത്.
Story Highlights : james anderson joe root
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here