3 വിക്കറ്റ് നഷ്ടം; ജൊഹന്നാസ്ബർഗിൽ ഇന്ത്യക്ക് മോശം തുടക്കം

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യക്ക് മോശം തുടക്കം. ആദ്യ ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിലാണ്. അടുത്തടുത്ത പന്തുകളിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഡുവാൻ ഒലിവിയർ ആണ് ഇന്ത്യയെ തകർത്തത്. കോലിയ്ക്ക് പരുക്കേറ്റതിനാൽ താത്കാലിക ക്യാപ്റ്റനായ ലോകേഷ് രാഹുൽ (19), ഹനുമ വിഹാരി (4) എന്നിവരാണ് ക്രീസിൽ. (india wickets south africa)
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണർമാരായ രാഹുലും അഗർവാളും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. ആദ്യ വിക്കറ്റിൽ 36 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. അഗർവാളിനെ (26) പുറത്താക്കിയ മാർക്കോ ജെൻസൺ ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക്‌ത്രൂ മനൽകി. 24ആം ഓവറിലെ തുടർച്ചയായ രണ്ട് പന്തുകളിൽ പൂജാരയെയും (3), രഹാനെയെയും (0) മടക്കി അയച്ച ഒലിവിയർ ഇന്ത്യയെ പ്രതിസന്ധിയിലാക്കി. ചുരുങ്ങിയത് 250 റൺസ് എങ്കിലും നേടാതെ ഇന്ത്യക്ക് മത്സരത്തിൽ പ്രതീക്ഷ വെക്കാനാവില്ല.
Read Also : രണ്ടാം ടെസ്റ്റ് ഇന്ത്യക്ക് ബാറ്റിംഗ്; വിരാട് കോലി കളിക്കില്ല; കെ എൽ രാഹുൽ ക്യാപ്റ്റൻ
ആദ്യ ടെസ്റ്റിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 113 റൺസിനു തകർത്തിരുന്നു. ഇന്ത്യ ഉയർത്തിയ 305 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 191 റൺസിന് പുറത്തായി. സെഞ്ചൂറിയനിൽ വിജയിക്കുന്ന ആദ്യ ടെസ്റ്റ് ടീം എന്ന നേട്ടമാണ് ഇന്ത്യ ആദ്യ ടെസ്റ്റ് ജയത്തോടെ സ്വന്തമാക്കിയത്. സ്‌കോർ: ഇന്ത്യ – 327/10, 174/10, ദക്ഷിണാഫ്രിക്ക – 197/10, 191/10.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീതം ബുംറയും ഷമിയുമാണ് പ്രോട്ടീസിനെ തകർത്തത്. അശ്വിൻ രണ്ടു വിക്കറ്റെടുത്തു. നാലു വിക്കറ്റ് നഷ്ടത്തിൽ 94 റൺസെന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച പ്രോട്ടീസിന് 156 പന്തിൽ നിന്ന് 12 ബൗണ്ടറിയടക്കം 77 റൺസെടുത്ത ക്യാപ്റ്റൻ ഡീൻ എൽഗറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.
പിന്നാലെ 21 റൺസെടുത്ത ക്വിന്റൺ ഡികോക്കിനെ മുഹമ്മദ് സിറാജ് ബൗൾഡാക്കിയതോടെ ദക്ഷിണാഫ്രിക്ക പതറി. പിന്നാലെ മൂന്ന് പന്തുകൾ മാത്രം നേരിട്ട വിയാൻ മൾഡറെ (1) ഷമിയും പുറത്താക്കി.
Story Highlights : india lost 3 wickets south africa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here