ദക്ഷിണാഫ്രിക്കക്കെതിരെ രാഹുൽ തന്നെ ഓപ്പണർ; വെങ്കടേഷ് അയ്യർ കളിച്ചേക്കും

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരത്തിൽ ലോകേഷ് രാഹുൽ തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. രാഹുലിനൊപ്പം ശിഖർ ധവാൻ, ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ എന്നീ താരങ്ങളിൽ ഒരാൾ സഹ ഓപ്പണറാവും. ധവാൻ തന്നെയാവും ഫസ്റ്റ് ചോയ്സ്. ഓൾറൗണ്ടർ വെങ്കടേഷ് അയ്യർ ടീമിൽ ഇടംപിടിക്കുമെന്നാണ് സൂചന.
താൻ ഓപ്പണറാവുമെന്ന് രാഹുൽ തന്നെയാണ് അറിയിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മ പരുക്കേറ്റ് പുറത്തായതിനാൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.
നാളെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ജനുവരി 23നാണ് അവസാന മത്സരം. ടെസ്റ്റ് പരമ്പര ഒന്നിനെതിരെ രണ്ട് മത്സരങ്ങൾക്ക് പരാജയപ്പെട്ടതിനാൽ ഇന്ത്യക്ക് ഏകദിന പരമ്പരയിൽ വിജയിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അപ്രതീക്ഷിത പരമ്പര തോൽവിക്ക് പിന്നാലെ കോലി ടെസ്റ്റ് നായക സ്ഥാനം രാജിവച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു കോലിയുടെ രാജി പ്രഖ്യാപനം. ഹൃദയ സ്പർശിയായ കുറിപ്പിലൂടെയായിരുന്നു പ്രഖ്യാപനം. ബിസിസിഐക്കും, മുൻ മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്കും, മുൻ ക്യാപ്റ്റൻ എംഎസ് ധോണിക്കും രാജി കുറിപ്പിൽ വിരാട് കോലി നന്ദി അറിയിച്ചു.
2014 ലാണ് വിരാട് കോലി മുഴുവൻ സമയം ക്യാപ്റ്റനായി കളത്തിലിറങ്ങുന്നത്. ഇന്ത്യയ്ക്ക് ഏറ്റവുമധികം ജയം നേടിത്തന്ന ക്യാപ്റ്റനെന്ന് വിരാട് കോലിയെ അടയാളപ്പെടുത്താം. നയിച്ച 68 ടെസ്റ്റുകളിൽ നാൽപ്പതും വിജയമായിരുന്നു.
Story Highlights : kl rahul open south africa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here