Advertisement

കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം; മന്ത്രി ഡോ.ആര്‍ ബിന്ദുവിനെതിരായ ഹര്‍ജി ഇന്ന് ലോകായുക്ത പരിഗണിക്കും

February 1, 2022
2 minutes Read

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദുവിന് എതിരായ ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും. കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സലര്‍ പുനര്‍നിയമനത്തില്‍ അധികാര ദുര്‍വിനയോഗം നടത്തിയെന്നാണ് ഹര്‍ജി. നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ഗവര്‍ണര്‍ക്ക് അയച്ച് കത്തുകളുടെ അനുബന്ധ ഫയലുകള്‍ ഇന്ന് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ ആര്‍.റഷീദും തുടര്‍ വാദം കേള്‍ക്കും. ഓണ്‍ലൈയിനായാണ് കേസ് കോടതി പരിഗണിക്കുന്നത്.

ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയുമോ എന്ന സംശയം നേരത്തേ ലോകായുക്ത പ്രകടിപ്പിച്ചിരുന്നു. ഡോ ആര്‍ ബിന്ദു കത്തെഴുതിയത് ഏത് പദവി ഉപയോഗിച്ചാണെന്നത് വ്യക്തമാക്കണം. മന്ത്രി എന്ന നിലയിലാണോ പ്രോ ചാന്‍സലര്‍ എന്ന നിലയിലാണോ കത്തെഴുതിയത്. സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റി നോട്ടിഫിക്കേഷന്‍ റദ്ദാക്കണമെന്ന് മന്ത്രി എന്ന നിലയിലാണെന്ന് പറഞ്ഞ ലോകായുക്ത വി സി യെ പുനര്‍നിയമിക്കണമെന്ന ശുപാര്‍ശക്കത്ത് പ്രൊ ചാന്‍സലര്‍ പദവി ഉപയോഗിച്ചാണെന്നും പ്രൊ ചാന്‍സലര്‍ പദവിയിലാണ് ശുപാര്‍ശകളെങ്കില്‍ ഇടപെടാന്‍ കഴിയില്ലെന്നും ലോകായുക്ത വ്യക്തമാക്കിയിരുന്നു.

Read Also : മന്ത്രി ബിന്ദുവിനെ പുറത്താക്കണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

മന്ത്രിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സെര്‍ച്ച് കമ്മിറ്റി പിന്‍വലിച്ച് വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് ചട്ടവിരുദ്ധമായി പുനര്‍നിയമനം നല്‍കിയെന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച പരാതി. ഇതുസംബന്ധിച്ച ഫയലിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം ഗവര്‍ണറുടെ ഓഫിസില്‍ നിന്ന് തനിക്ക് ലഭ്യമാകാത്തതുകൊണ്ട് നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ കോടതി വിളിച്ചുവരുത്തണമെന്ന് രമേശ് ചെന്നിത്തല ഉപഹര്‍ജ്ജി ഫയല്‍ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആറ്റോര്‍ണി ടി.എ. ഷാജിയോട് സര്‍ക്കാരിന്റെ കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദേശം നല്‍കിയത്.

Story Highlights : kannur university vc, Dr. r bindhu, lokayuktha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top