കൊലപാതകത്തിന് പങ്കുണ്ടെന്ന ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കും; പി.വി ശ്രീനിജിൻ എം.എൽ.എ ട്വന്റിഫോറിനോട്

ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ തനിക്ക് പങ്കുണ്ടെന്ന ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി വി ശ്രീനിജിൻ എം എൽ എ. കുറ്റക്കാർ ആരാണെങ്കിലും ശിക്ഷ ലഭിക്കണമെന്ന് പി വി ശ്രീനിജിൻ എം എൽ ട്വന്റിഫോറിനോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ പ്രതികരണത്തിലേക്ക് കടക്കാം. ട്വന്റി-20യ്ക്ക് രാഷ്ട്രീയ ലക്ഷ്യമാണ്. ശനിഴായ്ച സംഭവം നടന്നിട്ടും എന്തുകൊണ്ട് പരാതി നൽകിയില്ല? കുന്നത്തുനാട് ആക്രമണത്തിൽ സി പി ഐ എമ്മിന് പങ്കില്ല. സംഭവ സമയത്ത് താൻ അവിടെ ഉണ്ടായിരുന്നില്ലെന്നും പി വി ശ്രീനിജിൻ എം എൽ എ ട്വന്റിഫോറിനോട് വ്യക്തമാക്കി.
പി വി ശ്രീനിജിൻ എംഎൽഎയ്‌ക്കെതിരെ ട്വന്റി-ട്വന്റി പഞ്ചായത്ത് അംഗം നിഷ അലിയാർ രംഗത്തെത്തിയിരുന്നു . ദീപുവിനെതിരെ അക്രമണം നടത്തുമ്പോൾ പി വി ശ്രീനിജിൽ സമീപത്തെ വീട്ടിലുണ്ടായിരുന്നു. പി വി ശ്രീനിജൻ പുറത്തുവിട്ട ഗുണ്ടകളാണ് ദീപുവിനെ മർദിച്ചതെന്നും ദീപുവിനെ മർദിച്ച് കൊലപ്പെടുത്തിയത് സി പി ഐ എം ആണെന്നും നിഷ അലിയാർ ആരോപിച്ചു.
കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദിച്ചത്. കഴിഞ്ഞ 12നാണ് ദീപുവിന് മര്‍ദനമേറ്റത്. സംഭവത്തില്‍ സൈനുദ്ദീന്‍ സലാം, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ്, ബഷീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകശ്രമത്തിനും പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
ട്വന്റി ട്വന്റി ആഹ്വാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിനു കെഎസ്ഇബി തടസം നിന്നത് എംഎല്‍എയും സര്‍ക്കാരും കാരണമാണെന്നു ചൂണ്ടിക്കാട്ടി വീടുകളില്‍ 15 മിനിറ്റു വിളക്കണച്ചു പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീപുവും വീട്ടില്‍ പ്രതിഷേധ സമരത്തില്‍ പങ്കാളിയായി. സിപിഎം പ്രവര്‍ത്തകരായ ഒരുപറ്റം ആളുകള്‍ ദീപുവിനെ മര്‍ദിച്ചു. അവശനിലയിലായ ഇയാളെ വാര്‍ഡ് മെമ്പറും സമീപവാസികളും എത്തിയാണ് രക്ഷിച്ചത്.
Read Also : പി വി ശ്രീനിജിൻ എംഎൽഎ പുറത്തുവിട്ട ഗുണ്ടകളാണ് ദീപുവിനെ മർദിച്ചത്; ആരോപണവുമായി ട്വന്റി-ട്വന്റി
ഇതിനിടെ വീടിനു മുന്നിലെത്തിയ അക്രമികള്‍, ദീപുവിനു ചികിത്സ നല്‍കുകയോ പൊലീസില്‍ അറിയിക്കുകയോ ചെയ്താല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ദീപു രക്തം ഛര്‍ദിക്കുകയും അത്യാസന നിലയിലാകുകയും ചെയ്തു. പഴങ്ങനാടുള്ള ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ദീപുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു.
Story Highlights: MLA p v sreenijin On Deepu Murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here