ഹരിദാസിന്റേത് മൃഗീയ കൊലപാതകം, ചെയ്തത് പരിശീലനം നേടിയ ബിജെപി-ആർഎസ്എസ് സംഘം; കോടിയേരി

പുന്നോല്‍ സ്വദേശി ഹരിദാസന്റെ കൊലപാതത്തില്‍ പ്രതികരണവുമായി സിപി ഐ എം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഹരിദാസിന്റേത് മൃഗീയ കൊലപാതമാണെന്ന് അദ്ദേഹം പ്രതികരിച്ചു. കൊലപതാകം നടത്തിയത് പരിശീലനം നേടിയ ബിജെപി -ആർഎസ്എസ് സംഘമാണ്. കൊലപാതകം ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നത്. കേരളത്തെ കലാപ ഭൂമിയാക്കാനാണ് ഇവരുടെ ശ്രമം. ആർ എസ് എസ് നടത്തുന്ന അക്രമങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സി പി ഐ എം പ്രവർത്തകർ പ്രകോപനത്തിൽ പെട്ടുപോകരുതെന്നും കോടിയേരി ആവശ്യപ്പെട്ടു.
ഹരിദാസന്റേത് ആർ എസ് എസ് ആസൂത്രിതമായി നടത്തിയ കൊലപാതകമെന്നാണ് സി പി ഐ എം ആരോപിക്കുന്നത്.കൊലപാതകത്തെ തുടർന്ന് തലശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും ഇന്ന് സി പി ഐ എം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്രദേശത്ത് ഒരാഴ്ച മുമ്പ് ഉത്സവത്തിനിടെ ആർ എസ് എസ് – സി പി ഐ എം സംഘർഷമുണ്ടായിരുന്നു.
Read Also : തലശ്ശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും ഇന്ന് ഹർത്താൽ
ഇന്ന് പുലര്‍ച്ചെയാണ് തലശേരിയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നത്. തലശേരി ന്യൂമാഹിക്കടുത്ത് സിപിഐഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ഇയാള്‍ മത്സ്യത്തൊഴിലാളിയാണ്. കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.
അതേസമയം ഹരിദാസിന്റേത് ആസൂത്രിത കൊലപാതകമെന്ന് തലശേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി.കെ രമേശന്‍ ട്വന്റിഫോറിനോട് പറഞ്ഞു. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സമയത്താണ് വീടിന്റെ പറമ്പില്‍ പതിയിരുന്ന ആക്രമികള്‍ ഹരിദാസനെ ആക്രമിച്ച് കൊലപ്പെടുത്തുന്നതെന്ന് രമേശന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: CPIM Kodiyeri balakrishnan on Haridas murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here