‘കേരളാ സ്‌റ്റേറ്റ് മ്യൂസിയം’ തൃശൂരിൽ പണികഴിപ്പിക്കും; മലയാള സിനിമാ മ്യൂസിയവും സ്ഥാപിക്കും

കേരള പിറവി മുതലുള്ള കേരളത്തിന്റെ കലാപരവും സാംസ്‌കാരികവുമായ വളർച്ചയും വികാസവും അടയാളപ്പെടുത്തുന്ന മ്യൂസിയം കേരളത്തിനില്ല. ഇത് പരിഗണിച്ച് വിനോദം, വിദ്യഭ്യാസം, ഗവേഷണം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ‘കേരളാ സ്‌റ്റേറ്റ് മ്യൂസിയം’ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിൽ ആരംഭിക്കും. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 30 ലക്ഷം രൂപ നീക്കി വച്ചു. ( kerala museum in thrissur )
കേരള സംസ്ഥാന ചലച്ചിത്ര വികസവ കോർപറേഷന് നടപ്പ് സാമ്പത്തിക വർഷം 16 കോടി രൂപ വകയിരുത്തി. മലയാള ചലച്ചിത്ര മേഖലയുടെ വളർച്ചയും വികാസവും സംബന്ധിച്ച് സമഗ്രമായ അറിവുകൾ നൽകാനുതകുന്ന മലയാള സിനിമാ മ്യൂസിയം സ്ഥാപിക്കും. അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉൾപ്പെടെ ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമായി 12 കോടി രൂപ വിലയിരുത്തി.
കേരളത്തിന്റെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടി ഫെലോഷിപ്പിന് അർഹമാകുന്ന യുവകലാകാര്‌നമാർക്ക് പ്രതിമാസം 10,000 രൂപ വീതം നൽകും. സാസംകാരിക പൈതൃക ഗ്രാമങ്ങൾക്കുമായി 2 കോടി രൂപ നീക്കി വച്ചു.
Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ
സഖാവ് പി.കൃഷ്ണ പിള്ള സ്മാരകം നിർമിക്കും. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ വൈക്കത്ത് സഖാവ് പി.കൃഷ്ണപിള്ള നവോഥാന പഠന കേന്ദ്രം നിർമിക്കാൻ തീരുമാനിച്ചു. രണ്ട് കോടി രൂപ അനുവദിക്കും. വിഖ്യാത കവി ചെറുശേരിയുടെ പേരിൽ സാംസ്‌കാരിക കേന്ദ്രം നിർമിക്കാൻ 2 കോടി രൂപ വകയിരുത്തും. കഥകളിയുടെ ജന്മദേശമായ കൊട്ടാരക്കരയിൽ കഥകളി പഠന കേന്ദ്രം നിർമിക്കും. കൊട്ടാരക്കര തമ്പുരാൻ കഥകളി പഠന കേന്ദ്രത്തിന് രണ്ട് കോടി രൂപ വകയിരുത്തും. തിരൂര് തുഞ്ചൻ പറമ്പിലെ ഗവേഷ കേന്ദ്രം വിപുലീകരിക്കുന്നതിന് ഒരു കോടി രൂപ വകയിരുത്തും. മലയാളത്തിന്റെ പ്രിയ സംഗീതജ്ഞൻ എംഎസ് വിശ്വനാഥന് പാലക്കാട് ഉചിതമായ സ്മാരകം പണികഴിപ്പിക്കുന്നതിന് ഒരു കോടി രൂപ.
Story Highlights: kerala museum in thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here