പഞ്ചാബിലെ തോൽവിക്ക് കാരണം ചന്നിയുടെ ആര്‍ത്തി; പരിഹസിച്ച് സുനില്‍ ജാക്കര്‍
മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയേയും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയ കോണ്‍ഗ്രസ് തീരുമാനത്തേയും പരിഹസിച്ച് മുതിര്‍ന്ന നേതാവ് സുനില്‍ ജാക്കര്‍ രംഗത്ത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ചന്നി പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്ന് വിശേഷിപ്പിച്ച നേതാക്കള്‍ക്കെതിരെ ജാഖര്‍ ആഞ്ഞടിക്കുകയായിരുന്നു.
‘ഒരു ആസ്തി, നിങ്ങള്‍ തമാശ പറയുകയാണോ..? അദ്ദേഹത്തെ (ചന്നിയെ) മുഖ്യമന്ത്രിയാക്കാന്‍ ആദ്യമായി നിര്‍ദേശം വച്ച ആ പഞ്ചാബി വനിത, പ്രവര്‍ത്തക സമിതി യോഗത്തില്‍ അദ്ദേഹത്തെ രാജ്യത്തിന്റെ നിധിയായി പ്രഖ്യാപിക്കാതിരുന്നതിന് ദൈവത്തിന് സ്തുതി-ജാക്കര്‍ പരിഹസിച്ചു.
അവര്‍ക്ക് ചന്നി മുതല്‍ക്കൂട്ടായിരിക്കാം. എന്നാല്‍ പാര്‍ട്ടിക്ക് അദ്ദേഹം ഒരു ബാധ്യതമാത്രമായിരുന്നു. ഉന്നത നേതാക്കളല്ല, അദ്ദേഹത്തിന്റെ ആര്‍ത്തിയാണ് പാര്‍ട്ടിയേയും അദ്ദേഹത്തേയും താഴെ ഇറക്കിയത്’ ജാക്കര്‍ ട്വീറ്റ് ചെയ്തു.
An asset – r u joking ?
— Sunil Jakhar (@sunilkjakhar) March 14, 2022
Thank God he wasn’t declared a
‘National Treasure'
at CWC by the 'Pbi' lady who proposed him as CM in first place
May be an asset for her but for the party he has been only a liability. Not the top brass,but his own greed pulled him and the party down pic.twitter.com/Lnf6vJgRzF
തെരഞ്ഞെടുപ്പിന് ആഴ്ച്ചകൾക്ക് മുമ്പ് ഛന്നിയുടെ ബന്ധുവിനെ അനധികൃത മണൽക്കടത്ത് കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് എട്ട് കോടിയിലധികം രൂപ ഇ.ഡി പിടിച്ചെടുത്തു. അഴിമതിയെ അഴിമതി കൊണ്ട് നേരിടാനാവില്ലെന്നും ഛന്നിയും ബന്ധുക്കളും അഴിമതി നടത്തുമ്പോള്‍ കയ്യോടെ പിടിക്കപ്പെടുകയായിരുന്നെന്നും ജാക്കര്‍ പറഞ്ഞു.
Story Highlights: Sunil Jakhar clarifies his ‘Are you joking’ tweet, attacks Channi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here