‘വീടും സ്വത്തും നഷ്ടപ്പെടുമെന്ന ജനത്തിന്റെ ആശങ്കയാണ് സമരം’; ജനങ്ങളെ സംരക്ഷിക്കാൻ യുഡിഎഫ് മുന്നിലുണ്ടാകുമെന്ന് വി.ഡി സതീശൻ
കെ-റെയിൽ സർവേ കല്ലിടുന്നതിനെടിരെ പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും പൊലീസ് വലിച്ചിഴച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സമരം ചെയ്ത നേതാക്കളുടെ വസ്ത്രങ്ങൾ വലിച്ചു കീറി. കുഞ്ഞുങ്ങളുടെ മുന്നിലിട്ട് അമ്മമാരെ വലിച്ചിഴയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ( vd satheesan about k rail protest )
‘വീടും സ്വത്തും നഷ്ടപ്പെടുമെന്ന ജനത്തിന്റെ ആശങ്കയാണ് സമരം. ജീവനും സ്വത്തും സംരക്ഷിക്കാൻ കഴിയില്ല എന്ന ഉത്ഘണ്ടയുടെ പ്രതിഷേധമണ്. കേരളം പോലുള്ള സംസ്ഥാനത്ത് രണ്ടര ലക്ഷം കോടി രൂപ ചെലവ് വരുന്ന പദ്ധതി കേരളത്തിന് താങ്ങാനാകില്ലെന്ന തിരിച്ചറിവിന്റെ പ്രതിഷേധമാണ്’- വി.ഡി സതീശൻ പറയുന്നു.
വിവിധ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ട കേരളത്തിലെ ജനങ്ങൾ മുഴുവനിറങ്ങി സമരത്തിൽ പങ്കെടുക്കുമ്പോൾ പൊലീസിനെ നിരത്തി സമരത്തെ അടിച്ചമർത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നെങ്കിൽ അത് തെറ്റിയെന്നും വിഡി സതീശൻ പറഞ്ഞു.
പ്രതിപക്ഷ സമരം ശക്തിപ്പെടുത്തുമെന്നും, ശനിയാഴ്ച ആരംഭിക്കുന്ന ജനകീയ സദസോടെ സമപരിപാടികൾ ശക്തമാക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കാർ യുഡിഎഫ് മുന്നിലുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Story Highlights: vd satheesan about k rail protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here