കെഎസ്ഇബി ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് ചെയര്‍മാന്‍

കെഎസ്ഇബി ഉദ്യോഗസ്ഥരുടമായി ചര്‍ച്ചയ്ക്ക് തയാറെന്ന് ചെയര്‍മാന്‍ ബി.അശോക്. ചര്‍ച്ചകളിലൂടെ കെഎസ്ഇബിയിലെ പ്രശ്‌നം പരിഹരിക്കുമെന്ന് ചെയര്‍മാന്‍. സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപണം സമ്മര്‍ദ തന്ത്രം. ഒരു സമരത്തെയും എതിര്‍ത്തിട്ടില്ല, ഹൈക്കോടതി ഉത്തരവ് പാലിക്കുകയാണ് ചെയ്തതെന്നും ചെയര്‍മാന്‍ പറഞ്ഞു.
കെഎസ്ഇബിയിലെ യൂണിയന്‍ നേതാക്കളുടെ ആരോപണങ്ങള്‍ പൂര്‍ണമായും ചെയര്‍മാന്‍ നേരത്തെ തള്ളിയിരുന്നു. സംഘടനകള്‍ സാമാന്യ മര്യാദ പുലര്‍ത്തണമെന്നാവശ്യപ്പെട്ട ചെയര്‍മാന്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ യൂണിയന്‍ നേതാക്കള്‍ തിരുത്തലിന് തയാറായാല്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്നും പ്രതികരിച്ചു. അസോസിയേഷന്‍ നല്‍കുന്ന നിവേദനത്തിന് അനുസരിച്ച് കെ എസ് ഇ ബിക്ക് നീങ്ങാനാകില്ല. സ്മാര്‍ട്ട് മീറ്റര്‍ വേണ്ടെന്ന യൂണിയനുകളുടെ നിലപാട് തെറ്റാണ്. കമ്പനി നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് മാത്രമാണ് പറയാനാഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്പനിയിലെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് യൂണിയനുകള്‍ ഉന്നയിക്കുന്നത്. മാനെജ്‌മെന്റിന് മേല്‍ കൂടുതല്‍ നിയന്ത്രണം വേണമെന്ന നിലപാടാണ് യൂണിയന്‍ നേതാക്കള്‍ക്കുള്ളത്. കമ്പനിയുടെ അച്ചടക്കം വളരെ പ്രാധാന്യമുള്ളതാണ്. ജീവനക്കാര്‍ അത് പാലിക്കണം. അനുമതിയില്ലാതെ, രേഖയില്ലാതെ ലീവ് അനുവദിക്കാന്‍ കഴിയില്ലെന്നും അതിന്റെ പേരിലാണ് ആദ്യത്തെ സസ്‌പെന്‍ഷന്‍ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: Chairman ready to discuss with KSEB officials
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here