ഷാഹിദ കമാലിനെതിരായ ഹര്‍ജി തള്ളി ലോകായുക്ത

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസില്‍ ഷാഹിദ കമാലിന് അനുകൂലമായി നിലപാടെടുത്ത് ലോകായുക്ത. ബിരുദം സംബന്ധിച്ച ഹര്‍ജി പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഷാഹിദ കമാലിനെതിരായ ഹര്‍ജി തള്ളി ലോകായുക്ത. പരാതിക്കാരിക്ക് വിജിലന്‍സിനേയോ ക്രൈംബ്രാഞ്ചിനേയോ സമീപിക്കാം. നിലവില്‍ ഡോക്ടറേറ്റ് വ്യാജമെന്ന് തെളിക്കാന്‍ പരാതികാരിക്ക് കഴിഞ്ഞില്ലെന്നും ലോകായുക്ത പറഞ്ഞു. കൂടാതെ നാമ നിര്‍ദേശ പത്രികയില്‍ തെറ്റായ വിവരങ്ങളുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപക്കണമെന്നും ലോകായുക്ത പറഞ്ഞു.
ഡോക്ടറേറ്റ് വ്യാജമാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും വനിത കമ്മിഷന്‍ അംഗമായി അപേക്ഷ നല്‍കുമ്പോഴും തെറ്റായ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയെന്നാണ് പരാതി. നേരത്തെ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയതായി ഷാഹിദ കമാല്‍ സമ്മതിച്ചിരുന്നു.
കസാക്കിസ്ഥാനിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഓഫ് കോപ്ലിമെന്ററി മെഡിസിനില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചെന്നായിരുന്നു ഷാഹിദയുടെ വാദം. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡിഗ്രിയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ രേഖ നല്‍കി. എന്നാല്‍ അണ്ണാമലൈ സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രി നേടിയെന്ന് പിന്നീട് വിശദീകരിച്ചിരുന്നു. ബികോം പാസാകാത്ത ഷാഹിദ കമാലിന് ഡോക്ടറേറ്റ് എങ്ങനെ ലഭിച്ചെന്നാണ് പരാതിക്കാരിയായ വട്ടപ്പാറ സ്വദേശി അഖില ഖാന്‍ കോടതിയില്‍ ഉന്നയിച്ചത്.
Story Highlights: Lokayukta dismisses petition against Shahida Kamal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here