ഇനി കൊവിഡ് കണക്കുകള്‍ പറയില്ല; പ്രതിദിന കേസുകളുടെ എണ്ണം പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തി

പ്രതിദിന കൊവിഡ് കേസുകള്‍ പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഇനി കൊവിഡ് കണക്കുകള്‍ പറയില്ലെന്ന് ഇന്ന് വൈകീട്ടോടെയാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നത് സര്‍ക്കാരിന് ആശ്വാസമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.(The government has stopped publishing the number of covid cases per day)
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യങ്ങളിലെല്ലാം പ്രതിദിന കേസുകള്‍ക്കായി മലയാളികള്‍ ആറ് മണിയോടെ കാത്തിരിക്കുമായിരുന്നു. കേരളത്തില്‍ ആദ്യത്തെ കൊവിഡ് കേസുകള്‍ വന്നതുമുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ കൃത്യമായി വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിയിരുന്നു.
സംസ്ഥാനത്ത് കൊവിഡ് അടിയന്തര സാഹചര്യം രൂപപ്പെട്ട ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഗൗരവത്തോടെ സമഗ്രമായി ജനങ്ങളെ അറിയിച്ചിരുന്നത്. കേസുകള്‍ കൂടുന്നതിന് അനുസരിച്ച് ജനങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങളും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. കൊവിഡ് അവലോകന യോഗങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നത്. പിന്നീട് കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ പ്രതിദിന കേസുകള്‍ അറിയിക്കുന്നത് വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുക്കുന്നതും നേരത്തെ അവസാനിപ്പിച്ചിരുന്നു. മാസ്‌ക് ധരിക്കുക എന്നതിനപ്പുറമുള്ള കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങളും ഇപ്പോള്‍ സംസ്ഥാനത്ത് നിലവിലില്ല.
Story Highlights: The government has stopped publishing the number of covid cases per day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here