കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി; ആദ്യം ഇടപെടേണ്ടത് വകുപ്പ് മന്ത്രിയല്ലെന്ന് ആന്റണി രാജു

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി പരിഹരിക്കേണ്ടത് മാനേജ്മെന്റാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇതുമായി ബന്ധപ്പെട്ട പരാതി ഇതുവരെ സർക്കാരിന് മുന്നിലെത്തിയിട്ടില്ല. ആദ്യം ഇടപെടേണ്ടത് വകുപ്പ് മന്ത്രിയല്ല. ഘടകകക്ഷികൾ ഭരിക്കുന്ന വകുപ്പുകളിൽ സമരമെന്ന പ്രചാരണം തെറ്റാണെന്നും ആക്ഷേപങ്ങൾ മാധ്യമസൃഷ്ടിയാണെന്നും മന്ത്രി വ്യക്തമാക്കി.
വിഷുവിനും കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. 87 കോടി വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം നടക്കില്ലെന്നാണ് കോർപ്പറേഷന്റെ നിലപാട്. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ തിരുവനന്തപുരത്തെ ചീഫ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചിരുന്നു. ഈ മാസം 28ന് സൂചനാ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ഡിപ്പോകളിലെയും യൂണിറ്റ് ഓഫീസുകൾക്ക് മുന്നിലും സമരം നടന്നിരുന്നു.
Read Also : കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വിഷുവിനും ശമ്പളമില്ല;<br>പ്രതിഷേധവുമായി ജീവനക്കാർ
ഡീസൽ വില വർദ്ധനവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റും വകുപ്പ് മന്ത്രിയും പറയുന്നു. പ്രതിദിനം കളക്ഷനായി ലഭിക്കുന്ന ആറരക്കോടി രൂപയിൽ 75 ശതമാനവും ഡീലസിന് വേണ്ടി ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ശമ്പളം നൽകാനുള്ള 75 കോടി ആവശ്യപ്പെട്ടപ്പോഴാണ് ധനവകുപ്പ് 30 കോടി അനുവദിച്ചത്. ഈ തുക കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ശമ്പളം നൽകാൻ പോലും തികയില്ല. ഇക്കാര്യത്തിൽ ഭരണകക്ഷി യൂണിയനുകൾക്ക് പോലും സമരത്തിനിറങ്ങേണ്ടി വരുന്നത് സർക്കാരിന് തിരിച്ചടിയാണ്.
Story Highlights: KSRTC pay crisis; Antony Raju responds
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here