40 വർഷങ്ങൾക്ക് ശേഷം വീണ്ടും; വംശനാശം സംഭവിച്ച കാട്ടുപൂവിനെ കണ്ടെത്തി…

വർഷങ്ങൾക്ക് മുന്നേ വംശനാശം സംഭവിച്ചെന്ന് കരുതിയ കാട്ട് പൂവാണ് ഗാസ്റ്ററാന്തസ്. വംശനാശം സംഭവിച്ചത് കൊണ്ട് പിന്നീട് ഈ പൂവ് ഗാസ്റ്ററാന്തസ് എക്സ്റ്റിക്ന്റസ് എന്ന് പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാലിപ്പോഴിതാ, ആൻഡീസ് മലനിരകളുടെ താഴ്വാരങ്ങളിലും എക്വഡോനിലെ സെന്റിനെല മേഖലയിലുള്ള വനപ്രദേശത്തും ഗാസ്റ്ററാന്തസ് എക്സ്റ്റിക്ന്റസിനെ വീണ്ടും കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. നീണ്ട 40 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഈ പൂവിനെ കണ്ടെത്തുന്നത്. നിയോൺ- ഓറഞ്ച് ഇവയുടെ ഇതളുകൾ ഉള്ളത്. പഴയ ഹെർബേറിയം സ്പെസിമെനുകൾ ഉപയോഗിച്ചാണ് കാട്ട് പൂവിനെ കണ്ടെത്തിയത്.
പടിഞ്ഞാറന്‍ എക്വഡോറില്‍ 20-ാം നൂറ്റാണ്ടിന്റെ അവസാനം സംഭവിച്ച വനനശീകരണമാണ് ഗാസ്റ്ററാന്തസ് ഉള്‍പ്പെടെയുള്ളവയുടെ വംശനാശത്തിന് കാരണമെന്നാണ് കരുതപ്പെട്ടിരുന്നത്. ഗാസ്റ്ററാന്തസ് വംശനാശപ്പെട്ടുവെന്നത് വിദഗ്ധ അഭിപ്രായമായത് കൊണ്ട് തന്നെ തുടരന്വേഷണം ഉണ്ടായില്ല. വംശനാശം സംഭവിച്ചുവെന്ന് തന്നെയാണ് വിശ്വസിച്ചിരുന്നതും. സെന്റിനെലയിൽ മനുഷ്യ സാന്നിധ്യം എത്തിപ്പെടാത്ത വനമേഖലയിൽ ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള തെരച്ചിൽ കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. തുടർച്ചയെന്നോണം തെരച്ചിൽ ആരംഭിച്ച് ആദ്യത്തെ കുറച്ച് സമയം കൊണ്ട് തന്നെ ഗാസ്റ്ററാന്തസിനെ കണ്ടെത്താൻ കഴിഞ്ഞു.
ഉഷ്ണമേഖല കണങ്ങളെ കുറിച്ച് പഠിക്കുന്നവർക്ക് ഇന്നും നിഗൂഢതകൾ സമ്മാനിക്കുന്ന സ്ഥലം തന്നെയാണ് സെൻിനെല എന്നാണ് വിദഗ്ധർ പറയുന്നത്. പടിഞ്ഞാറന്‍ എക്വഡോറിലെ 97% വനപ്രദേശങ്ങളും നശിപ്പിക്കപ്പെടുകയോ കൃഷി ആവശ്യങ്ങൾക്കായി തരം തിരിക്കുകയോ ചെയ്തിരുന്നു. സസ്യങ്ങൾക്ക് നാശം വരാത്ത രീതിയിൽ ചിത്രങ്ങളും കൊഴിഞ്ഞ് കിടക്കുന്ന പൂക്കളും ജീവശാസ്ത്രജ്ഞർ ശേഖരിച്ചു. വിദഗ്ധരുടെ സഹായത്തോടെ ഗാസ്റ്ററാന്തസ് ആണിതെന്ന് ഉറപ്പിക്കാൻ വേണ്ടിയായിരുന്നു ഈ ശേഖരണം നടത്തിയത്.
ശാസ്ത്ര സംഘത്തിലെ അംഗമായ നിഗെൽ സിഎ പിറ്റ്മാന്റെ അഭിപ്രായ പ്രകാരം സെന്റിനെലയിലെ പല സസ്യങ്ങൾക്കും വംശനാശം സംഭവിച്ചുവെന്ന് പറഞ്ഞത് വിദഗ്ധരായതിനാൽ തന്നെ തുടരന്വേഷണങ്ങൾ നടത്തിയിരുന്നില്ല. അതിനാൽ അങ്ങോട്ട് യാത്ര തിരിച്ചപ്പോൾ അവിടെയുള്ള കാഴ്ചകൾ സുഖകരമായിരിക്കില്ലെന്ന് കരുതിയ തങ്ങൾക്ക് തെറ്റുകയാണ് ചെയ്തത്. മാത്രമല്ല, സെന്റിനെയിലെ കാഴ്ചകൾ ഹൃദയ ഭേതകമായിരിക്കുമെന്ന് കരുതിയ ഞങ്ങൾക്ക് തെറ്റി. ശെരിക്കും ആ പ്രദേശത്തോട് പ്രത്യേക ഇഷ്ടം തോന്നുകയായിരുന്നു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here