യുക്രൈൻ വിഷയത്തിൽ നരേന്ദ്രമോദിക്ക് നിർണായക പങ്കുവഹിക്കാനാകും; ഡാനിഷ് പ്രധാനമന്ത്രി

യുക്രൈൻ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിദിന യൂറോപ്പ് യാത്രയുടെ ഭാഗമായി ഡെൻമാർക്കിലെത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഡെൻമാർക്കും ഇന്ത്യയും തമ്മിൽ മികച്ച ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ആരോഗ്യം, തുറമുഖങ്ങൾ, ഷിപ്പിംഗ്, സർക്കുലർ എക്കണോമി, വാട്ടർ മാനേജ്മെന്റ് എന്നീ മേഖലകളിൽ സുപ്രധാനമായ വികസനം ഉണ്ടായി. 200ൽ അധികം ഡാനിഷ് കമ്പനികൾ ഇന്ത്യയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയും ഡെൻമാർക്കും പല മൂല്യങ്ങളും പങ്കിടുന്നുവെന്ന് പറഞ്ഞാണ് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൺ സംസാരിച്ച് തുടങ്ങിയത്. ഇരുരാജ്യങ്ങളും ജനാധിപത്യ രാഷ്‌ട്രങ്ങളാണ്. ഇരുവരും നിയമാധിഷ്ഠിത അന്താരാഷ്‌ട്ര സംവിധാനത്തിൽ വിശ്വസിക്കുന്നു. അടുത്ത പങ്കാളികൾ എന്ന നിലയിൽ യുക്രൈൻ യുദ്ധവും ചർച്ച ചെയ്തുവെന്ന് മെറ്റെ ഫ്രെഡറിക്‌സൺ പറഞ്ഞു. യുക്രൈൻ വിഷയത്തിൽ ഇന്ത്യയ്‌ക്ക് നിർണായക പങ്കുവഹിക്കാനാകുമെന്നാണ് അവർ പറഞ്ഞു.
Read Also : ഈ യുദ്ധത്തില്‍ വിജയികളില്ല; സമാധാനത്തെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് യുക്രൈന്‍ വിഷയത്തില്‍ മോദി
യുക്രൈൻ പൗരന്മാർക്കെതിരെ നടന്ന ഭീകരമായ കുറ്റകൃത്യങ്ങളുടെയും ഗുരുതരമായ മാനുഷിക പ്രതിസന്ധിയുടെയും അനന്തരഫലങ്ങൾ നരേന്ദ്രമോദിയുമായി ചർച്ച ചെയ്തുവെന്നും മെറ്റെ വ്യക്തമാക്കി. ഈ കൊലപാതകങ്ങളെ ഇന്ത്യയും ഡെൻമാർക്കും അപലപിച്ചു. ഒരു സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യകതയെ കുറിച്ച് ഇുരരാജ്യങ്ങളും ചർച്ച ചെയ്തുവെന്നും മെറ്റെ അറിയിച്ചു.
Story Highlights: Denmark PM greets Modi with ‘special gesture’; EU trade deal, Ukraine discussed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here