പഞ്ചാബിനെ തകര്‍ത്ത് രാജസ്ഥാന്‍ വിജയവഴിയില്‍
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ 6 വിക്കറ്റിന് തോൽപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് ഉയർത്തിയ 190 റണ്‍സിന്റെ വിജയലക്ഷ്യം, 19.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാൻ മറികടന്നു. 41 പന്തില്‍ 68 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാൻ്റെ വിജയ ശിൽപ്പി.
ജയ്‌സ്വാളിന് പുറമെ ജോസ് ബട്‌ലര്‍(30), സഞ്ജു സാംസണ്‍(23), ദേവ്ദത്ത് പടിക്കല്‍(31) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. ഷിംറോണ്‍ ഹെറ്റ്മയേറുടെ പ്രകടനവും (31) നിര്‍ണായകമായി. ജയിച്ചെങ്കിലും രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തു തന്നെ തുടരും. എന്നാൽ പ്ലേ ഓഫ് സാധ്യതകള്‍ സജീവമായി. 11 മത്സരങ്ങളില്‍ 14 പോയിന്‍റാണ് ടീമിനുള്ളത്.
നേരത്തെ, ജോണി ബെയര്‍സ്‌റ്റോ (56)യുടെ ഇന്നിംഗ്‌സാണ് പഞ്ചാബിന് തുണയായത്. ജിതേഷ് ശര്‍മ പുറത്താകാതെ നേടിയ 38 റൺസും പഞ്ചാബിന് നിര്‍ണായകമായി. ഭാനുക രജപക്‌സ (27), ലിയാം ലിവിംഗ്സ്റ്റണ്‍ (22) എന്നിവർ നിര്‍ണായക സംഭാവന നല്‍കി. ശിഖര്‍ ധവാനെ 12 റൺസ് നേടിയപ്പോൾ മായങ്ക് അഗര്‍വാളിന് 15 റൺസെടുത്തു.
Story Highlights: rajasthan beats punjab in ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here