ആഢംബര കപ്പലിലെ ലഹരി കേസ്; സമീര്‍ വാങ്കഡെയ്‌ക്കെതിരെ അന്വേഷണം

ആഢംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം. കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെയാണ് കേസ് ആദ്യമന്വേഷിച്ച സമീര്‍ വാങ്കഡെയ്‌ക്കെതിരെ വകുപ്പുതല അന്വേഷണം വരുന്നത്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ വാങ്കഡെയ്‌ക്കെതിരെ അന്വേഷണം നടന്നുവരികയാണ്.
അന്വേഷണത്തിലെ ക്രമക്കേടുകളുടെയും, വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് സമീര്‍ വാങ്കഡെയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ടത്. ഷാരൂഖ് ഖാനില്‍ നിന്നും പണം തട്ടാന്‍ അന്നത്തെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ പദ്ധതിയിട്ടിരുന്നെന്ന് സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. ഇത് വിവാദമായതോടെയാണ് അന്വേഷണം എന്‍.സി.ബി.യുടെ പ്രത്യേകസംഘം ഏറ്റെടുത്തത്.
ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ തെളിവില്ലെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ സമര്‍പ്പിച്ച 6000 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. 14 പ്രതികളുള്ള കേസില്‍ ആര്യന്‍ അടക്കം 6 പേരെ തെളിവുകളുടെ അഭാവത്തില്‍ കേസില്‍ നിന്ന് ഒഴിവാക്കി.
Read Also: ക്രൂയിസ് മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന് ക്ലീൻ ചിറ്റ്
ആര്യനൊപ്പം പിടിയിലായ മുന്‍ മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്റ് എന്നിവര്‍ക്കെതിരെ കേസ് നിലനില്‍ക്കും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2 നാണ് ആര്യന്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലാവുന്നത്. കസ്റ്റഡിയില്‍ എടുത്ത പ്രതികളുടെ വൈദ്യ പരിശോധന നടത്തിയിരുന്നില്ല. കസ്റ്റഡിയിലെടുക്കുമ്പോള്‍ ആര്യന്‍ ഖാന്റെകയ്യില്‍ നിന്നും മയക്കു മരുന്ന് പിടിച്ചെടുത്തിട്ടില്ല. എന്‍.സി.ബി. നടത്തിയ റെയ്ഡിന്റെ വിഡിയോ പകര്‍ത്തിയിട്ടില്ല എന്നതടക്കം നിരവധി വീഴ്ചകള്‍ പറ്റിയതായി പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
Story Highlights: action against Sameer Wankhede in drugs case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here