തിരുവനന്തപുരത്ത് വെളുപ്പാൻകാലത്ത് തോക്കുചൂണ്ടി കവർച്ച; സ്വർണാഭരണങ്ങളും പണവും നഷ്ടമായി

തിരുവനന്തപുരം കാട്ടാക്കടയിൽ തോക്കുചൂണ്ടി സ്വർണാഭരണങ്ങളും പണവും കവർന്നു. കളിയാകോട് സ്വദേശി രതീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. പുലർച്ചെ ആറു മണിയോടെ രതീഷും ഭാര്യയും പള്ളിയിൽ പോയിരുന്നു. രതീഷിന്റെ ഭാര്യാമാതാവും രണ്ട് കുട്ടികളും മാത്രം വീട്ടിലുള്ളപ്പോഴാണ് കവർച്ച നടന്നത്.
രതീഷിന്റെ ഭാര്യാമാതാവിന് നേരെ തോക്കുചൂണ്ടിയ മോഷ്ടാവ് ആഭരണങ്ങൾ എടുത്ത് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. സംസാരശേഷിയില്ലാത്തതിനാൽ ഭാര്യാമാതാവിന് ബഹളം വെച്ച് ആളെക്കൂട്ടാൻ പോലും കഴിഞ്ഞില്ല. മോഷ്ടാവ് പോയതിന് ശേഷമാണ് ഈ വിവരം ഇവർ അയൽവാസികളെ അറിയിക്കുന്നത്.
Read Also: സോനം കപൂറിന്റെ വീട്ടിലെ മോഷണം; ജോലിക്കാരിയും ഭർത്താവും അറസ്റ്റിൽ
കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആരാണ് മോഷ്ടാവെന്നും ഇയാൾക്ക് തോക്ക് എവിടെ നിന്ന് കിട്ടിയെന്നുമുള്ള വിവരങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Story Highlights: Robbery at gunpoint; Gold and money were lost
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here