മുഖ്യമന്ത്രിക്കെതിരെ വടകരയിൽ കരിങ്കൊടി പ്രതിഷേധം; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വടകരയിൽ യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട്ടെ പരിപാടികൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി. നാല് പേരാണ് കസ്റ്റഡിയിലായത്. കനത്ത സുരക്ഷയും ജാഗ്രതയും ഏർപ്പെടുത്തിയിട്ടും മുഖ്യമന്ത്രിക്കും നേരെ ഇന്നും കരിങ്കൊടി പ്രതിഷേധം ഉണ്ടായി. തൃശൂരിൽ നിന്ന് മലപ്പുറംവഴി കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രിയെക്കാത്ത് പ്രതിഷേധങ്ങളുടെ പരമ്പരയാണ് വഴിയരികിൽ നിലയുറപ്പിച്ചത്.
മുഖ്യമന്ത്രിക്കെതിരെ പലയിടങ്ങളിലും കരിങ്കൊടി പ്രതിഷേധം നടന്നു. കോട്ടക്കൽ, കക്കാട്, പുത്തനത്താണി എന്നിവടങ്ങളിൽ കരിങ്കൊടി പ്രതിഷേധമുണ്ടായി. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പന്തീരാങ്കാവിൽ മുഖ്യമന്ത്രിക്ക് നേരെ യുവ മോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
ഇതിനിടെ കോഴിക്കോട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയവരെ അറസ്റ്റ് ചെയ്തു. കാരപ്പറമ്പില്‍ പ്രതിഷേധിക്കാനെത്തിയ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവമോര്‍ച്ച പ്രവര്‍ത്തകരും കരിങ്കൊടി പ്രതിഷേധവുമായെത്തി. എരഞ്ഞിപ്പാലത്ത് യൂത്ത് ലീഗ്, യുവമോര്‍ച്ച പ്രവര്‍ത്തകരും കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചു.
അതിനിടെ കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്‌ക് അഴിച്ചുമാറ്റാന്‍ ജനങ്ങളോട് ആവശ്യപ്പെടരുത് എന്ന് പൊലീസിന് നിര്‍ദേശം. സുരക്ഷാ
മേല്‍നോട്ട ചുമതലയുള്ള ഐജി അശോക് യാദവാണ് ഡിവൈഎസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
Story Highlights: Black flag protest against CM Pinarayi vijayan in Vadakara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here