‘ശ്രീറാം വെങ്കിട്ടരാമന്‍ ചെയ്തത് ജനമനസുകളില്‍ നീറിനില്‍ക്കുന്നുണ്ട്’; നിയമനം അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസ്. കളങ്കിതനായ വ്യക്തിയെ ആലപ്പുഴയില്‍ കളക്ടറായി നിയമിച്ചത് അംഗീകരിക്കില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂര്‍ പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്‍ ചെയ്ത കാര്യങ്ങള്‍ ജനമനസുകളില്‍ നീറിനില്‍ക്കുന്നുണ്ട്. നിയമനം പിന്‍വലിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ഷുക്കൂര്‍ ട്വന്റിഫോറിനോട് പറഞ്ഞു. (AA shukkoor against appointment of sriram venkitaraman)
‘കൊലപാതക കേസിലെ പ്രതിയെന്നതാണ് പൊതുജനങ്ങളുടെ മനസില്‍ ശ്രീറാം വെങ്കിട്ടരാമനെക്കുറിച്ചുള്ള ചിത്രം. ക്രിമിനല്‍ ആക്ടിവിസത്തിന്റെ ആളായി ശ്രീറാമിനെ ജനങ്ങള്‍ കാണുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യം ജനങ്ങളുടെ മനസില്‍ നീറി നില്‍ക്കുന്നുണ്ട്. എന്ത് തോന്നിവാസവും സര്‍ക്കാര്‍ കാണിക്കുമെന്നതിന്റെ തെളിവാണ് ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം’. ഷുക്കൂര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
ഇന്നലെയാണ് രേണു രാജിനെ മാറ്റി പകരം ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയത്. പുതിയ മാറ്റമനുസരിച്ച് രേണു രാജാണ് പുതിയ എറണാകുളം കളക്ടര്‍. തിരുവനന്തപുരത്ത് ജെറോമിക് ജോര്‍ജ്ജ് കളക്ടറാവും. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എംഡിയുടെ ചുമതലയും ഖോസയ്ക്കാണ്. കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടറായി ഹരി കിഷോറിനെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടര്‍ രാജമാണിക്യത്തെ റൂറല്‍ ഡെവലപ്മന്റ് കമ്മീഷണറാക്കി. ജാഫര്‍ മാലിക് പിആര്‍ഡി ഡയറക്ടറാവും.
Story Highlights: AA shukkoor against appointment of sriram venkitaraman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here