Advertisement

‘ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഖമുണ്ട്, കാരണം മാധ്യമങ്ങളോട് പറയാൻ താത്പര്യമില്ല’; മുല്ലപ്പള്ളി രാമചന്ദ്രൻ

July 25, 2022
2 minutes Read
chintan shivir mullappally ramachandran

ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഖമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. അത് മാധ്യമങ്ങളോട് പറയാൻ താത്പര്യമില്ല. പാർട്ടി പ്രവർത്തകരിൽ തെറ്റിദ്ധാരണ ഉണ്ടായി. അത് മാറ്റാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കാനുള്ള തീരുമാനത്തെ വിമർശിച്ച അദ്ദേഹം കെകെ രമയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചതിനെ അപലപിച്ചു. (chintan shivir mullappally ramachandran)

“കാറിൽ പോയി അദ്ദേഹമുണ്ടാക്കിയ അപകടം നമുക്കറിയാം. ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് അത്തരമൊരു നിയമനം ഇപ്പോൾ സർക്കാർ നടത്തിയിരിക്കുന്നത്. അത് തീർച്ചയായും അഗീകരിക്കാനാവില്ല. എൻ്റെ മുന്നിൽ നിൽക്കുന്ന മാധ്യമപ്രവർത്തകർക്കാണ് അതിൽ ഏറെ ദുഖിതരെന്ന് ഞാൻ മനസ്സിലാക്കുന്നു. ഗവണ്മെൻ്റിൻ്റെ ഈ പോക്ക് ശരിയല്ല. നമ്മൾ ജീവിക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തിലാണ്. അതിൽ മാനിക്കേണ്ട ചില നടപടി ക്രമങ്ങളുണ്ട്. അത് മാനിക്കാതെ എല്ലാവരെയും വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹത്തെ നിയമിക്കുകയെന്നാൽ അത് ശരിയല്ല.”- മുല്ലപ്പള്ളി പ്രതികരിച്ചു.

Read Also: ട്വന്റി ട്വന്റിയോട് കൂട്ടുവേണ്ട, മതതീവ്രവാദസംഘടനകളുടെ വോട്ടുംവേണ്ട; ചിന്തന്‍ ശിബിരില്‍ രാഷ്ട്രീയ പ്രമേയം

“കെകെ രമയുടെ ജീവിതം അപകടത്തിലൂടെയാണ് പോകുന്നതെന്ന കാര്യം എല്ലാവർക്കുമറിയാം. അത്താമൊരു സാഹചര്യത്തിൽ അവർക്കെതിരെ ഒരു ഭീഷണിക്കത്ത് ഉണ്ടായെന്നുപറയുന്നത് നിസാരമായി കാണാൻ സാധ്യമല്ല. അതിൻ്റെ ഉറവിടം എന്താണെന്ന് കണ്ടെത്തണം. കാരണം അവരുടെ ജീവിതം അപകടത്തിലാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അപ്പോൾ അവർക്ക് സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്തം പൊതുസമൂഹത്തിനാണ്.”- അദ്ദേഹം പറഞ്ഞു.

“ചിന്തൻ ശിബിരത്തെക്കുറിച്ച് എനിക്ക് നന്നായി അറിയാം. അതിൻ്റെ പ്രാധാന്യം, ചിന്തൻ ശിബിരത്തിലെടുക്കുന്ന തീരുമാനങ്ങളുടെ ഗൗരവം എനിക്ക് നന്നായി അറിയാം. ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനാവാതെ പോയല്ലോ എന്ന ദുഖം എന്നെ അലട്ടുന്നുണ്ട്. പാർട്ടി പ്രവർത്തകരിൽ തെറ്റിദ്ധാരണ ഉണ്ടായി. അത് മാറ്റാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. പങ്കെടുക്കാത്തതിന്റെ കാരണം സോണിയ ഗാന്ധിയെ ധരിപ്പിക്കും. കോഴിക്കോട് ഡിസിസി പ്രസിഡൻറ് മാത്രമാണ് ക്ഷണിച്ചത്. പങ്കെടുക്കാൻ കഴിയാത്തതിൽ മനോവ്യഥയുണ്ട്. പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. എനിക്കത് അങ്ങേയറ്റം മനോവ്യധയുണ്ടാക്കി. പങ്കെടുക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ മാധ്യമങ്ങളോട് പറയാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്. എൻ്റെ സത്യസന്ധത സോണിയ ഗാന്ധിക്ക് അറിയാം. രാഷ്ട്രീയം സോണിയ ഗാന്ധിക്ക് അറിയാം. എൻ്റെ വീട്ടിൽ നടന്ന പരിപാടിയാണ്. വിട്ട് നിൽക്കേണ്ടി വന്നതിൽ ദുഃഖമുണ്ട്.”- മുല്ലപ്പള്ളി വ്യക്തമാക്കി.

Story Highlights: chintan shivir mullappally ramachandran response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top