കുറഞ്ഞവിലയ്ക്ക് വൈദ്യുതി നൽകാമെന്ന് നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ; വേണ്ടെന്ന് സർക്കാർ

കുറഞ്ഞവിലയ്ക്ക് വൈദ്യുതി നൽകാൻ കേന്ദ്രപൊതുമേഖലാ സ്ഥാപനം തയ്യാറായിട്ടും സ്വകാര്യകമ്പനികളെ കൈവിടാതെ സർക്കാർ. നിലവിൽ സ്വകാര്യ കമ്പനികളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഒരു രൂപ കുറച്ച് വൈദ്യുതി നൽകിയിട്ടും നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷനുമായുള്ള വൈദ്യുതി കരാറിൽ കെ.എസ്.ഇ.ബി.എൽ ഒപ്പിടുന്നില്ല.
നിര്‍ദ്ദിഷ്ട തലാബിര താപവൈദ്യുത നിലയത്തില്‍ നിന്നും 400 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുമെന്നാണ് നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷന്റെ താൽപര്യ പത്രം. നിലവിൽ സ്വകാര്യ കമ്പനികളിൽ നിന്ന് വാങ്ങുന്നത് 4.35 പൈസയ്ക്കാണ്.
നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ 3.06 പൈസയ്ക്ക് വൈദ്യുതി നൽകുമെന്നാണ് വാഗ്ദാനം. സർക്കാരിന് മൂന്നൂറ് കോടിയുടെ ലാഭമുണ്ടാകുമെന്ന് താൽപര്യപത്രത്തിൽ പറയുന്നു. നിലവിൽ 8 സ്വകാര്യ കമ്പനികളിൽ നിന്നായി കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നുണ്ട്.
Read Also: കുറഞ്ഞ നിരക്കില്‍ വൈദ്യുതി കിട്ടുന്ന കരാറിനോട് വിമുഖത; കെഎസ്ഇബിക്കെതിരെ പ്രതിപക്ഷ നേതാവ്
ഇത്തരം ഇടപാടുകൾ പരിശോധിക്കണമെന്നും കുറഞ്ഞവിലയ്ക്ക് വൈദ്യുതി വാങ്ങാൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. കരാർ ഒപ്പിടാത്തത് കമ്മീഷൻ താൽപര്യം മൂലമാണെന്ന് നെയ് വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ ഡയറക്ടറും ബി.ജെ.പി നേതാവുമായ എം.ടി രമേശ് പ്രതികരിച്ചു. എസ് എൻ സി ലാവ്ലിന് സമാനമായ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlights: Neyveli Lignite Corporation to provide cheap electricity; Govt refused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here