Advertisement

ഗായത്രി ബാബുവിനെതിരായ ആർ.എസ്.എസ് അതിക്രമം, കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്ന് ഡി.വൈ.എഫ്.ഐ

August 27, 2022
2 minutes Read
RSS attack against Gayathri Babu

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ ഗായത്രി ബാബുവിനെതിരായ ആർ.എസ്.എസ് അതിക്രമത്തിൽ ശക്തമായ പ്രതിഷേധമുയർത്തുമെന്ന് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ എൽ ഡി എഫിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസന ജാഥയിൽ പങ്കെടുക്കവേയാണ് പുറത്തു നിന്ന് സംഘടിച്ചെത്തിയ ആർ.എസ്.എസ് – എ.ബി.വി.പി ക്രിമിനലുകൾ ഗായത്രി ബാബുവിനെ ആക്രമിച്ചത്. കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡന്റ് വി. അനൂപ് എന്നിവർ ആവശ്യപ്പെട്ടു. ( RSS attack against Gayathri Babu ).

Read Also: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍റെ വീടിനു നേരെ പെട്രോൾ ബോംബെറിഞ്ഞ നാല് യുവാക്കൾ പിടിയിൽ

ഇന്ന് വൈകിട്ട് വഞ്ചിയൂർ പുത്തൻ റോഡ് ജംഗ്ഷനിൽ പരിപാടിയിലേക്ക്, അതിക്രമിച്ചു കയറിയ എട്ടോളം ക്രിമിനലുകളാണ് ഗായത്രി ബാബുവിനെ ആക്രമിച്ചത്. മാരകായുധങ്ങൾ ഒളിപ്പിച്ചു വച്ച ഒരു വീട്ടിലേക്കാണ് അക്രമികൾ മടങ്ങിപ്പോയത്. ഇവിടെയാണ് ഇവർ തമ്പടിച്ചിരിക്കുന്നത്. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനാണ് ആർ.എസ്.എസ് ഇതിലൂടെ പദ്ധതിയിട്ടിരിക്കുന്നതെന്ന് വ്യക്തം.

പൊതുജീവിതത്തിൽ ഉറച്ച നിലപാടുയർത്തിപ്പിടിക്കുന്ന സ്ത്രീയെന്ന നിലയിലും, ജനപ്രതിനിധിയെന്ന നിലയിലുമുള്ള വ്യക്തിത്വത്തിനു നേരെയുണ്ടായ കായികാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവരെ ഇത്തരം ചെയ്തികൾ കൊണ്ട് ഭീഷണിപ്പെടുത്താമെന്ന് സംഘപരിവാർ കരുതേണ്ടതില്ല. ഇത്തരം അതിക്രമങ്ങളെ അതിജീവിച്ചു വളർന്ന പ്രസ്ഥാനമാണ് ഡി.വൈ.എഫ്.ഐ. സമാധാനന്തരീക്ഷം തകർക്കാനുള്ള ആർ.എസ്.എസ് നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തു വരണമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.

Story Highlights: RSS attack against Gayathri Babu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top