Advertisement

അക്രമികളെത്തിയത് അച്ഛനെ ലക്ഷ്യം വച്ച്; ആനാവൂരിന്റെ മകൻ എൻ.എസ്. ദീപു

August 28, 2022
2 minutes Read
assailants targeted the father; Anavoor's son N.S. Deepu

അച്ഛനെ ലക്ഷ്യം വച്ചാണ് അക്രമികളെത്തിയതെന്നും ശനിയാഴ്ച അദ്ദേഹം വീട്ടിലുണ്ടാകുമെന്ന് അറിയാവുന്നവരാണ് ആക്രമണത്തിന് പിന്നിലെന്നും ആനാവൂർ നാ​ഗപ്പന്റെ മകൻ എൻ.എസ്. ദീപു. അച്ഛന്റെ മുറിയുടെ ജനാലയാണ് തകർത്തത്. രാവിലെയാണ് അക്രമം നടന്നത് ശ്രദ്ധയിൽ പെട്ടത്.രാഷ്ട്രീയ വൈരാഗികളാണ് ഇതിന് പിന്നിലെന്നും എൻ.എസ്. ദീപു ആരോപിച്ചു.

ഇന്നലെ രാത്രിയാണ് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ഇന്നലെ പുലർച്ചെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി തന്നെ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണമുണ്ടാകുന്നത്. ജനൽ ചില്ലുകൾ തകർന്നതിന് പുറമെ പോർച്ചിൽ നിർത്തിയിട്ട കാറിനും കേടുപാടുകൾ സംഭവിച്ചിരുന്നു.

Read Also: വീടിന് നേരെയുള്ള കല്ലേറ് ആസൂത്രിതം, ബിജെപിയുടെ മുതിർന്ന നേതാക്കളുടെ അറിവോടെ; ആനാവൂർ നാഗപ്പൻ

ആക്രമണം നടക്കുന്ന സമയത്ത് ആനാവൂർ നാഗപ്പൻ വീട്ടിലുണ്ടായിരുന്നില്ല, ഇന്നലെ അദ്ദേഹം ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു. അതുകൊണ്ട് തന്നെ പ്രാദേശിക നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. എല്ലാം ബിജെപിയുടെ മുതിർന്ന നേതാക്കളുടെ അറിവോടെയാണെന്നാണ് ആനാവൂർ പ്രതികരിച്ചത്. പാർട്ടി അണികൾ പ്രകോപനങ്ങിൽ വീഴരുത്.

ആക്രമണങ്ങൾ വനിതാ കൗൺസിലറെ ആക്രമിച്ചതിൻ്റെ ജാള്യത മറയ്ക്കാനാണ്. ജില്ലാ കമ്മറ്റി ഓഫീസ് ആക്രമിച്ചവർ തങ്ങിയത് ആറ്റുകാൽ അമ്പലത്തിൻ്റെ ആശുപത്രിയിൽ. ആശുപത്രി നിയന്ത്രണം ബിജെപിയുടെ കയ്യിലാണ്. അമ്പലക്കമ്മിറ്റിയെ പോലും തെറ്റിധരിപ്പിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണ്. ജില്ലയിലെ സമാധാനന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പ്രകോപനം ഉണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.

Story Highlights: assailants targeted the father; Anavoor’s son N.S. Deepu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top