എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡെലിവറി ബോയ് അറസ്റ്റിൽ

ഫുഡ് ഡെലിവറിക്കിടെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് നേരെ പീഡന ശ്രമം. ഭക്ഷണം നൽകാനെത്തിയ ‘സൊമാറ്റോ’ കമ്പനിയുടെ ഡെലിവറി ബോയ് 19 കാരിയെ ബലമായി ചുംബിക്കാൻ ശ്രമിച്ചു. പെൺകുട്ടി വീട്ടിൽ തനിച്ചായത് മുതലെടുത്താണ് പീഡന ശ്രമം. പ്രതി റയീസ് ഷെയ്ഖിനെ(40) പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം.
യെവ്‌ലെവാഡി പ്രദേശത്തെ ഒരു ഫ്ലാറ്റിൽ സെപ്റ്റംബർ 17 ന് രാത്രി 9.30 ഓടെയാണ് സംഭവം. പാർട്ട്-ടൈം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടി സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്തു. അഞ്ചാം നിലയിലെ ഫ്ലാറ്റിൽ റയീസ് പാഴ്സൽ എത്തിച്ചു. ശേഷം ദാഹം ശമിപ്പിക്കാൻ വെള്ളം നൽകാൻ അഭ്യർത്ഥിച്ചു. വെള്ളം കുടിച്ച ശേഷം പ്രതി പെൺകുട്ടിയുടെ കൈകളിൽ ബലമായി പിടിക്കുകയായിരുന്നു.
വിദ്യാർത്ഥിനി തനിച്ചാണെന്ന് മനസിലാക്കിയ റയീസ് കുട്ടിയെ ചുംബിച്ചു. പെൺകുട്ടി നിലവിളിച്ചതോടെ ഇയാൾ ഇറങ്ങി ഓടി. ഇതിനിടെ കെട്ടിടം നിവാസികൾ റയീസിനെ പിടികൂടി. ഭയന്നുവിറച്ച പെൺകുട്ടി വീട്ടുടമസ്ഥനെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിനെ ബന്ധപ്പെടുകയും ചെയ്തു. സംഭവത്തിൽ 19 കാരിയായ പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 (സ്ത്രീയെ അപമാനിക്കൽ), 354 (എ) (ലൈംഗിക പീഡനം) എന്നിവ പ്രകാരം പൊലീസ് കേസെടുത്തു. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുമെന്നും കോണ്ട്വ പൊലീസ് അറിയിച്ചു. എന്നാൽ പ്രതിക്ക് പ്ലാറ്റ്‌ഫോമുമായി യാതൊരു ബന്ധവുമില്ലെന്ന് ‘സൊമാറ്റോ’ അറിയിച്ചു.
Story Highlights: Delivery boy held on charge of molesting engineering student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here