നരബലി പോലുള്ള അനാചാരങ്ങൾ; നിയമനിർമ്മാണത്തെ കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ

നരബലി പോലുള്ള അനാചാരങ്ങൾക്കെതിരെ നിയമനിർമാണത്തെ കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും ഇത് കേരളത്തിന് അംഗീകരിക്കാനാക്കാൻ കഴിയാത്ത സംഭവമാണെന്നും മന്ത്രി കെ.എൻ ബാലഗോപാൽ. അനാചാരം മാത്രമല്ല രോഗാതുരമായ അവസ്ഥ. ഇത്തരക്കാരെ സമൂഹത്തിൽ ഒറ്റപ്പെടത്തണം. ശക്തമായ നിയമം വേണം. ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. നിയമത്തിലൂടെ മാത്രം ഇത് തടയാൻ സാധിക്കില്ല, ജനങ്ങളെ ബോധവൽക്കരിക്കേണ്ടത് കൂടെയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ( human sacrifice Legislation will be enacted kn Balagopal ).
ഇലന്തൂർ നരബലിയിൽ രണ്ടാം ദിവസവും പോസ്റ്റുമോർട്ടം നടപടികൾ പൂർണ്ണമായും പൂർത്തിയായില്ല. ആദ്യം കൊലപ്പെടുത്തിയ റോസിലിൻ്റെ പോസ്റ്റുമോർട്ട നടപടികളാണ് കഴിഞ്ഞത്. പത്മത്തിൻ്റെ പോസ്റ്റുമോർട്ടം അടുത്ത ദിവസവും തുടരും. രണ്ടാം ദിവസത്തെ നടപടിക്രമങ്ങൾ അവസാനിപ്പിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നതാണ് പോസ്റ്റുമോർട്ടം അനന്തമായി നീളുവാൻ ഇടയാക്കിയത്. 56 കഷണങ്ങളായിരുന്ന മൃതദേഹാവശിഷ്ടങ്ങൾ കഴുകി വൃത്തിയാക്കിയ ശേഷമാണ് ഇന്നലെ പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങിയത്.
ആദ്യ ദിവസം 11 മണിക്ക് തുടങ്ങിയ നടപടികൾ വൈകുന്നേരം 6 മണി വരെ തുടർന്നു. രണ്ടാം ദിവസമായ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് പോസ്റ്റുമോർട്ടം ആരംഭിച്ചത്. റോസ്ലിൻ്റെ ശരീരാവശിഷ്ടങ്ങളും, പത്മത്തിന്റേത് അഴുകിയ മൃതദേഹവുമാണ് പോസ്റ്റുമോർട്ടത്തിനായി ലഭിച്ചത്.
പൊലീസ് ഫോറൻസിക്ക് സർജൻമാരോട് ഇരുവർക്കും ശരീരത്തിലേറ്റ മുറിവുകളുടെ എണ്ണം ഉൾപ്പെടെ വിശദമായ റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആന്തരികാവയവങ്ങൾ നീക്കം ചെയ്തിരുന്നെങ്കിൽ അതിൻ്റെ വിശദമായ വിവരവും റിപ്പോർട്ടായി ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights: human sacrifice Legislation will be enacted kn Balagopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here