ഗ്യാന്‍വാപിയില്‍ കാര്‍ബണ്‍ ഡേറ്റിംഗിന് അനുമതിയില്ല; ഹിന്ദു സംഘടനകളുടെ ആവശ്യം കോടതി തള്ളി

ഗ്യാന്‍വാപി മസ്ജിദ് കേസില്‍ കാര്‍ബണ്‍ ഡേറ്റിംഗിന് അനുമതിയില്ല. മസ്ജിദില്‍ കണ്ടെത്തിയ ശിലാരൂപത്തിന്റെ കാലപ്പഴക്കം പരിശോധിക്കണമെന്ന ഹിന്ദു സംഘടനളുടെ ആവശ്യം വാരണസി ജില്ലാ കോടതി തള്ളി. (court denied carbon dating in gyanvapi masjid)
ഗ്യാന്‍വാപിയില്‍ മെയ് മാസം നടത്തിയ വിഡിയോ സര്‍വെയില്‍ കണ്ടെത്തിയ രൂപം കാര്‍ബണ്‍ ഡേറ്റിംഗിന് വിധേയമാക്കണമെന്നായിരുന്നു ഹിന്ദു സംഘടനകളുടെ ആവശ്യം. എന്നാല്‍ ഗ്യാന്‍വാപി പോലുള്ള നിര്‍മിതികളില്‍ കാര്‍ബണ്‍ ഡേറ്റിംഗ് നല്ല പരിശോധനാ രീതിയല്ലെന്നായിരുന്നു എതിര്‍ ഭാഗത്തിന്റെ വാദം. കൂടാതെ പരിശോധന ഇത്തരം നിര്‍മിതികള്‍ സംരക്ഷിക്കണമെന്ന സുപ്രിംകോടതി നിര്‍ദേശത്തിന് വിരുദ്ധമാകുമെന്നും കോടതിയില്‍ മുസ്ലിം സംഘടന വാദിച്ചു.
ശിവലിംഗമാണ് ഇവിടെ മുന്‍പ് ഉണ്ടായിരുന്നതെന്നാണ് ഹിന്ദു സംഘടനകളുടെ അവകാശവാദം. ഇരുഭാഗത്തിന്റേയും വാദം കേട്ടശേഷമാണ് കാര്‍ബണ്‍ ഡേറ്റിംഗിനുള്ള അപേക്ഷ കോടതി തള്ളിയത്.
Story Highlights: court denied carbon dating in gyanvapi masjid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here