ശാസ്താംകോട്ട ഭരണിക്കാവ് ടൗണിൽ വിദ്യാർത്ഥികളുടെ തല്ലുമാല വീണ്ടും തുടരുന്നു
ശാസ്താംകോട്ട ഭരണിക്കാവ് ടൗണിൽ വിദ്യാർത്ഥികളുടെ തല്ലുമാല വീണ്ടും തുടരുന്നു. ഒരു വർഷം മുൻപ് ഉണ്ടായ പ്രശ്നമാണ് ഒടുവിൽ തല്ലിലേക്ക് നയിച്ചത്. പതിവ് പോലെ സംഭവ ശേഷം കുട്ടികളെയും രക്ഷകർത്താക്കളെയും വിളിച്ചു വരുത്തി താക്കീത് ചെയ്ത് പൊലീസ് വിട്ടയച്ചു ( sasthamkotta student attack ).
തുടർച്ചായ രണ്ടാം ദിവസമാണ് ശാസ്താം കോട്ട ഭരണിക്കാവിൽ വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നത്. ഒന്നാം ദിവസത്തെ തല്ല് പരാതികളും വാർത്തയും ആയതോടെ ഭരണിക്കാവ് ടൗണിൽ ഇന്നലെ രാവിലെ മുതൽ പൊലീസ് കാവലുണ്ടായിരുന്നു. എന്നാൽ വൈകിട്ട് വനിതാ പൊലീസുകാർ ഡ്യൂട്ടിയ്ക്കായി എത്തിയതോടെ വിദ്യാർത്ഥികൾ ഏറ്റുമുട്ടൽ ആരംഭിച്ചു.
Read Also: പറമ്പിലൂടെ വെള്ളം ഒഴുകുന്നത് സംബന്ധിച്ച് തർക്കം; കാലടിയിൽ മധ്യവയസ്കന് കുത്തേറ്റു
ഭരണിക്കാവ് ജെഎംഎച്ച്എസിലെ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളുമാണ് ഇന്ന് ചേരി തിരിഞ്ഞ് തല്ലുകൂടിയത്. പൊലീസ് എത്തിയപ്പോഴേക്കും അടി സീൻ കഴിഞ്ഞു.
രണ്ടാഴ്ച മുൻപ് സ്‌കൂളിലെ കുട്ടികൾ ചേർന്ന് സ്റ്റാഫിനെ കൈകാര്യം ചെയ്ത സംഭവം ഉണ്ടായി. പല സ്‌കൂളുകളിലും വിദ്യാർത്ഥി ഗാങുകളെ പേടിച്ചാണ് അധ്യാപകർ പോലും നടക്കുന്നതെന്ന് വിവരം. പൊലീസ് തുടരുന്ന മൗനമാണ് തുടർച്ചായായുള്ള വിദ്യാർത്ഥി സംഘർഷങ്ങൾക്ക് കാരണമെന്ന പരാതിയും ഉയർന്നു കഴിഞ്ഞു.
Story Highlights: sasthamkotta student attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here