പോഷകാഹാരക്കുറവും മറ്റ് രോഗങ്ങളും മൂലം കുട്ടികൾ മരിക്കുന്നു; ബ്രസീലിലെ പ്രദേശത്ത് ആരോഗ്യ അടിയന്തരാവസ്ഥ

ബ്രസീലിലെ യാനോമാമി പ്രദേശത്ത് മെഡിക്കൽ എമർജൻസി പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. പോഷകാഹാരക്കുറവും അനധികൃത സ്വർണ്ണ ഖനനം മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങളും മൂലം കുട്ടികൾ മരിക്കുന്നതിനെ തുടർന്നാണ് ബ്രസീൽ ആരോഗ്യ മന്ത്രാലയം മെഡിക്കൽ എമർജൻസി പ്രഖ്യാപിച്ചത്. വെനസ്വേലയുടെ അതിർത്തിയിലുള്ള ഏറ്റവും വലിയ തദ്ദേശീയ പ്രദേശമാണ് യാനോമാമി. ഇവിടുത്തെ തകർന്നിരിക്കുന്ന ആരോഗ്യസേവനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ സർക്കാർ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു ഉത്തരവിൽ പറയുന്നത്.
Mais que uma crise humanitária, o que vi em Roraima foi um genocídio. Um crime premeditado contra os Yanomami, cometido por um governo insensível ao sofrimento do povo brasileiro.
— Lula (@LulaOficial) January 22, 2023
📸: @ricardostuckert pic.twitter.com/Hv5vrYw477
ബോൾസനാരോയുടെ നാല് വർഷത്തെ ഭരണത്തിനിടയിൽ 570 യാനോമാമി കുട്ടികളാണ് ഇവിടെ മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. മാത്രവുമല്ല ബോൾസനാരോയുടെ ഭരണകാലത്താണ് ഇവിടെ കാര്യങ്ങൾ കുറെയേറെ വഷളായി എന്നും ആരോപണം ഉണ്ട്. യാനോമാമി പ്രദേശത്ത് നിന്നുള്ള അവശരായ ആളുകളുടെ ചിത്രം കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇത് വലിയ രീതിയിൽ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു. ഇതേ തുടർന്ന് ലുല ശനിയാഴ്ച യാനോമാമി ഹെൽത്ത് സെന്റർ സന്ദർശിച്ചിരുന്നു.
‘ഒരു മാനുഷിക പ്രതിസന്ധി എന്നതിലുപരി, റൊറൈമയിൽ താൻ കണ്ടത് ഒരു വംശഹത്യയാണ്. യാനോമാമി ജനതയ്ക്കെതിരെ സർക്കാർ ചെയ്ത കുറ്റകൃത്യം’ എന്ന് ലുല ട്വീറ്റിൽ ബോൾസനാരോ സർക്കാരിനെ കുറ്റപ്പെടുത്തി കുറിച്ചത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here