ഇൻകം ഉണ്ടെങ്കിലല്ലേ ഇൻകം ടാക്‌സ് വരൂ ; ഞാൻ വൈദേകം റിസോർട്ടിന്റെ ആരുമല്ല; ഇ.പി ജയരാജൻ
വൈദേകം റിസോർട്ടിൽ ഇൻകം ടാക്‌സ് പരിശോധന നടത്തിയിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഇൻകം ഉണ്ടെങ്കിലല്ലേ ഇൻകം ടാക്‌സ് പരിശോധിക്കേണ്ടതുള്ളൂവെന്നും ഇ.പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.സ്ഥാപനവുമായി തനിക്ക് എന്ത് ബന്ധം? സി ഇ ഓ എല്ലാം വിശദീകരിച്ചതാണ്. എല്ലാ സ്ഥാപനങ്ങളെയും സഹായിക്കും. രാഷ്ട്രീയം നോക്കാറില്ല.(ep jayarajan about vaidekam resort)
റിസോർട്ടിൽ നടന്നത് ടി.ഡി.എസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന മാത്രമാണ്. താൻ റിസോർട്ടിന്റെ ആരുമല്ല.ഗൂഢാലോചനക്ക് പിന്നിൽ ആരാണെന്ന് തനിക്കറിയാം. ഇപ്പോൾ പറയുന്നില്ലെന്നും ഇ.പി പറഞ്ഞു.സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കില്ല എന്നു താൻ പറഞ്ഞിട്ടില്ല.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
തനിക്ക് കേരളം മുഴുവൻ ഒരു പോലെയാണെന്നും ഏതു ജില്ലയിലും പങ്കെടുക്കാമെന്നും ഇ.പി പറഞ്ഞു.എന്നാൽ വൈദേകം റിസോർട്ടിൽ നടന്നത് സാധാരണ പരിശോധനയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു.
കണ്ണൂർ മോറാഴയിലെ വൈദേഹം റിസോർട്ടിൽ ഇന്നലെ 8 മണിക്കൂറിൽ അധികമാണ് ആദയ നികുതി വകുപ്പ് പരിശോധന നടത്തിയത്. നിക്ഷേപ സമാഹരണം, ഇതര സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവ ആദയ നികുതി വകുപ്പിന്റെ പ്രത്യേക സംഘം വിശദമായി പരിശോധിക്കും.
Story Highlights: ep jayarajan about vaidekam resort
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here