ചോറുണ്ടാക്കാതെ കറിയുണ്ടാക്കിയ ഭാര്യയെ ഭർത്താവ് അടിച്ചുകൊന്നു

ചോറുവച്ചില്ലെന്ന കാരണം ആരോപിച്ച് ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. ഒഡീഷയിലെ സംബൽപൂരിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. 35 വയസുകാരിയായ പുഷ്പ ധാരുവയെ അടിച്ചുകൊന്ന 40 വയസുകാരൻ സനാതൻ ധരുവയെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതിമാർക്ക് ഒരു മകളും മകനുമുണ്ട്.
സംഭവം നടക്കുന്ന ദിവസം മകൻ സുഹൃത്തിൻ്റെ വീട്ടിലായിരുന്നു. മകൾ ഒരു വീട്ടിൽ വീട്ടുജോലിക്കാരിയാണ്. ഭാര്യ മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. സനാതൻ വീട്ടിലെത്തിയപ്പോൾ ഭാര്യ ചോറ് പാകം ചെയ്യാതെ കറി മാത്രം പാകം ചെയ്തതായി കണ്ടെത്തി. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇയാൾ ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു. തിരികെയെത്തിയപ്പോൾ അമ്മ മരിച്ചുകിടക്കുന്നതായി കണ്ട മകൻ പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ പൊലീസ് ഭർത്താവിനെ പിടികൂടുകയായിരുന്നു.
Story Highlights: man killed wife not cooking rice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here