സമീർ വാങ്കഡെക്ക് താൽക്കാലിക ആശ്വാസം; തിങ്കളാഴ്ച വരെ നിർബന്ധിത നടപടി പാടില്ലെന്ന് ബോംബെ ഹൈക്കോടതി

NCB മുംബൈ മുൻ സോണൽ ഡയറക്ടർ സമീർ വങ്കഡെക്ക് ബോംബെ ഹൈക്കോടതിയിൽ നിന്നും താൽക്കാലിക ആശ്വാസം. തിങ്കളാഴ്ച വരെ സമീർ വാങ്കഡെക്കെതിരെ സിബിഐയുടെ നിർബന്ധിത നടപടി പാടില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. സിബിഐയുടെ എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ഷാരൂഖ് ഖാനുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ വാങ്കഡെ കോടതിയിൽ സമർപ്പിച്ചു. ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരനടപടിയുടെ ഭാഗമായാണ് തനിക്കെതിരായി കേസ് എന്നാണ് ഹർജിയിൽ സമീർ വാങ്കഡെ ചൂണ്ടിക്കാണിക്കുന്നത്. Bombay HC asks not take coercive action against Wankhede
അതിനിടെ സമീർ വാങ്കഡെയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നു. റിയ ചക്രവർത്തി, ആര്യൻ ഖാൻ എന്നിവരുൾപ്പെടെ നിരവധി ഉന്നതരുമായി ബന്ധപ്പെട്ട കേസുകൾക്ക് മേൽനോട്ടം വഹിച്ച വാങ്കഡെ കണക്കിൽപെടാത്ത സ്വത്ത് സമ്പാദിച്ചതായും കുടുംബവുമായി നിരവധി തവണ വിദേശ യാത്രകൾ നടത്തിയതായും എൻ.സി.ബിയുടെ വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
Read Also: ആര്യൻ ഖാന്റെ അറസ്റ്റ്: ഗൂഢാലോചന സമീർ വാങ്കഡെയുടേത്; 25 കോടി തട്ടാനുള്ള ശ്രമമെന്ന് സിബിഐ എഫ്ഐആറിൽ
ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ കുടുക്കാതിരിക്കാൻ ഷാരൂഖ് ഖാനോട് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ വാങ്കഡെയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെയാണ് വിജിലൻസ് റിപ്പോർട്ട്. വാങ്കഡെക്ക് മുംബൈയിൽ നാലു ഫ്ളാറ്റുകളും വഷീമിൽ 41,688 ഏക്കർ ഭൂമിയും ഉള്ളതായി റിപ്പോർട്ടിൽ പറയുന്നു. 2.45 കോടി വിലമതിക്കുന്ന അഞ്ചാമത്തെ ഫ്ലാറ്റിന് വാങ്കഡെ 2.45 കോടി രൂപ ചെലവഴിച്ചതായും വങ്കഡെ സമ്മതിച്ചതായി അന്വേഷണസംഘം അറിയിച്ചു. എന്നാൽ 1.25 കോടി രൂപയാണ് വാങ്കഡെ ഇതിന് മുടക്കിയത്. എന്നാൽ ഈ വരുമാനത്തിൻറെ ഉറവിടം ബോധ്യപ്പെടുത്താൻ വാങ്കഡെക്ക് കഴിഞ്ഞിട്ടില്ല.
Story Highlights: Bombay HC asks not take coercive action against Wankhede
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here