Advertisement

‘പ്രസംഗം കഴിഞ്ഞ് പോകുന്നതിനിടയിൽ ഫ്ലയിങ് കിസ് നൽകി’; രാഹുൽ ഗാന്ധിക്കെതിരെ ആരോപണവുമായി ബിജെപി

August 9, 2023
2 minutes Read
flying kiss controversy rahul gandhi

രാഹുൽ ഗാന്ധി സ്‌മൃതി ഇറാനിക്ക് ഫ്ലയിങ് കിസ് നൽകിയെന്ന ആരോപണവുമായി ബിജെപി എം.പിമാർ. പ്രസംഗം കഴിഞ്ഞ് പോകുന്നതിനിടയിൽ ഫ്ലയിങ് കിസ് നൽകിയെന്ന് പരാതി. ബിജെപി വനിത എം പിമാർ രാഹുൽ ഗാന്ധിക്കെതിരെ സ്പീക്കർക്ക് പരാതി നൽകി.(Flying Kiss controversy against Rahul Gandhi)

പ്രതിപക്ഷം അഴിമതിയെയാണ് പ്രതിനിധീകരിക്കുന്നതെന്നും ‘ഇന്ത്യ’യെ അല്ലെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. കേന്ദ്ര സർക്കാറിനെതിരായ അവിശ്വാസ പ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച രാഹുൽ ഗാന്ധി എം.പിയെ എതിർത്ത് മറുപടി പറയുകയായിരുന്നു സ്മൃതി ഇറാനി.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

മണിപ്പൂർ ഇന്ത്യയുടെ ഭാഗമാണെന്നും മുറിച്ചു മാറ്റിയിട്ടില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് തങ്ങൾ തയ്യാറായിരുന്നു. പ്രതിപക്ഷം ഭയന്ന് ഓടുകയാണെന്നും അവർ പറഞ്ഞു. ക്വിറ്റ് ഇന്ത്യ, കുടുംബവാഴ്ച ഇന്ത്യ വിട്ടു പോകുക’. ഇന്ത്യക്ക് ആവശ്യം കഴിവുള്ളവരെയാണ്. അത് കണ്ടെത്തിക്കഴിഞ്ഞു . കശ്മീരിനെക്കുറിച്ച് നിങ്ങള്‍ ഒന്നും പറയില്ല.

കാരണം കശ്മീരിന്റെ വേദനയോ കശ്മീരി പണ്ഡിറ്റുകളുടെ വേദനയോ നിങ്ങളാരും അറിഞ്ഞിട്ടില്ല. കോൺഗ്രസാണ് രാജ്യത്തെ വിഭജിക്കുന്നത്. രാജസ്ഥാൻ സർക്കാരിനെതിരെയും സ്മൃതി ഇറാനി രംഗത്തെത്തി. രാജസ്ഥാനിലെ സ്ത്രീകൾ നീതിക്കു വേണ്ടി തേങ്ങുകയാണ്.കോൺഗ്രസിന് കീഴിലാണ് അതിക്രമങ്ങൾ കൂടുതൽ നടക്കുന്നതെന്നും സ്മൃതി പറഞ്ഞു.

എന്നാൽ മണിപ്പൂർ വിഷയത്തിൽ ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ച തുടരുന്നതിനിടെയാണ് രാഹുൽ ​ഗാന്ധി ലോക്സഭയിലെത്തിയത്. തന്റെ അം​ഗത്വം തിരിച്ചുതന്നതിൽ നന്ദിയെന്ന് രാഹുൽ പറഞ്ഞു.

മണിപ്പൂരിൽ കൊല്ലപ്പെട്ടത് ഭാരത മാതാവ്. ഇന്നത്തെ വിഷയം അദാനിയെക്കുറിച്ചല്ലെന്ന് രാഹുൽ ഗാന്ധി. അദാനിയെ പറഞ്ഞാൽ കേന്ദ്ര നേതാവിന് പൊള്ളും. മുമ്പ് പറഞ്ഞത് വസ്‌തുത മാത്രം.കേന്ദ്രം പത്ത് വർഷമായി വേട്ടയാടുന്നുവെന്നും രാഹുൽ പറഞ്ഞു. നരേന്ദ്ര മോദിക്ക് ആഗ്രഹമെങ്കിൽ തന്നെ ജയിലിൽ അടയ്ക്കാം.

കുറച്ച് ദിവസം മുമ്പ് ഞാൻ മണിപ്പൂരിൽ പോയി. പ്രധാനമന്ത്രി ഇതുവരെ പോയില്ല. മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചിരുന്നു. ഇന്ത്യയുടെ ശബ്ദം കേൾക്കാൻ പ്രധാനമന്ത്രി തയ്യാറല്ല. മണിപ്പൂരിനെ സർക്കാർ രണ്ടായി വിഭജിച്ചു. ബിജെപി രാജ്യ സ്നേഹികളല്ല, രാജ്യദ്രോഹികൾ. മണിപ്പൂരെന്താ ഇന്ത്യയിൽ അല്ലേ.മകന്റെ മൃതദേഹത്തിന് കാവലിരിക്കേണ്ടി വന്ന ഒരമ്മയെ ഞാൻ കണ്ടു, അവരോട് സംസാരിച്ചു. നേരിട്ട അതിക്രമത്തെപ്പറ്റി പറയുമ്പോൾ സ്ത്രീകൾ തളർന്നുവീഴുകയാണ്.

ഭാരത് ജോഡോ യാത്ര തുടരും. യാത്രയിൽ നിരവധി പാഠങ്ങൾ പഠിച്ചു. ജനങ്ങളുടെ ക്ലേശം മനസിലായി. ഭാരത് ജോഡോയിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിച്ചു. യാത്ര ആരംഭിച്ചപ്പോൾ എനിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ, പ്രതിസന്ധികളിൽ ഏതെങ്കിലും ഒരു ശക്തി എന്റെ സഹായത്തിന് വരും.

ബിജെപി മണിപ്പൂരിനെ രണ്ടായി വിഭജിച്ചു. മണിപ്പൂരിൽ ഭാരതത്തെ കൊന്നു. ഭാരതം ജനങ്ങളുടെ ശബ്ദമാണ്. ആ ശബ്ദമാണ് മണിപ്പൂരിൽ നിങ്ങൾ ഇല്ലാതാക്കിയത്. ഭാരതമാതാവിനെയാണ് നിങ്ങൾ‌ കൊലപ്പെടുത്തിയത്. ഓരോ ദിവസവും നിങ്ങൾ അതിക്രമം നടത്തുമ്പോൾ ഭാരതമെന്ന മാതാവിനെയാണ് നിങ്ങൾ‌ ഇല്ലാതാക്കുന്നത്. ഭാരതമാതാവിന്റെ കൊലയാളികളാണ് നിങ്ങൾ. രാജ്യം മുഴുവൻ നിങ്ങൾ കത്തിക്കുകയാണ്. നിങ്ങൾ രാജ്യദ്രോഹികളാണെന്നും രാഹുല്‍ പറഞ്ഞു.

രാഹുലിന്റെ പ്രസം​ഗത്തിനിടെ ഭരണപക്ഷം ബഹളം തുടരുകയായിരുന്നു. ശക്തമായ പ്രതിഷേധത്തിനിടെയാണ് രാഹുൽ പ്രസം​ഗം പൂർത്തിയാക്കിയത്.

Story Highlights: Flying Kiss controversy against Rahul Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top