ക്ഷേമ പെൻഷൻ മുടക്കുന്നതിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും പങ്ക്; എംപിയുടെ പ്രവർത്തനം ശരാശരിയെന്ന് എറണാകുളം
ക്ഷേമ പെൻഷൻ മുടങ്ങുന്നതിൽ കേന്ദ്ര സർക്കാരിനും കേന്ദ്ര സർക്കാരിനും തുല്യ പങ്കെന്ന് ട്വന്റിഫോറിന്റെ ലോക്‌സഭാ ഇലക്ഷൻ മൂഡ് ട്രാക്കർ സർവേ ഫലം. 34 ശതമാനം പേരും ഈ നിലപാടെടുത്തു. 26 ശതമാനം പേർ സംസ്ഥാനമാണ് ക്ഷേമ പെൻഷനുകൾ മുടക്കുന്നതെന്ന് നിലപാടെടുത്തപ്പോൾ 18 ശതമാനം പേർ കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി. 22 ശതമാനം പേർ അറിയില്ലെന്ന മറുപടി നൽകി.
എംപി ഹൈബി ഈഡൻ്റെ പ്രവർത്തനം ശരാശരിയാണെന്ന് എറണാകുളത്തുകാർ പറയുന്നു. 39 ശതമാനം പേരാണ് ശരാശരിയെന്ന അഭിപ്രായം പറഞ്ഞത്. 19 ശതമാനം പേർ പ്രവർത്തനം മോശമാണെന്ന് പറയുന്നു. 13 ശതമാനം പേർ മികച്ചതെന്ന് പറയുമ്പോൾ 6 ശതമാനം പേർക്ക് വളരെ മികച്ചതെന്ന അഭിപ്രായമാണുള്ളത്. 4 ശതമാനം പേർ വളരെ മോശം പ്രവർത്തനമാണെന്ന് അഭിപ്രായപ്പെടുന്നു. 18 പേർക്ക് അഭിപ്രായമില്ല.
വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് തന്നെ വിജയിക്കുമെന്നാണ് ഭൂരിപക്ഷാഭിപ്രായം. 44 ശതമാനം പേർ ഈ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ 30 ശതമാനം പേർ എൽഡിഎഫ് എന്ന അഭിപ്രായക്കാരാണ്. ബിജെപി ജയിക്കുമെന്ന് 9 ശതമാനം പേരും മറ്റുള്ളവർ ജയിക്കുമെന്ന് 5 ശതമാനം പേരും അഭിപ്രായപ്പെട്ടപ്പോൾ 12 ശതമാനം പേർക്ക് അഭിപ്രായമില്ല.
Story Highlights: ernakulam hibi eden 24 survey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here