ഉറങ്ങിക്കിടന്ന കുഞ്ഞിനെ കിണറ്റിലെറിഞ്ഞു; 36 ദിവസം പ്രായമുളള കുഞ്ഞിനെ കൊന്നത് മാതാവ്
കിണറ്റിൽ കണ്ടെത്തിയ 36 ദിവസമായ കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്. മാതാവ് സുരിത കുറ്റം സമ്മതിച്ചു. സംഭവത്തിൽ സുരിതയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലെറിഞ്ഞെന്ന് മൊഴി നൽകി. സാമ്പത്തിക പ്രതിസന്ധി, മാനസിക പ്രശ്നങ്ങൾ, കടുത്ത വിഷാദം തുടങ്ങിയവയാണ് കൊലപാതകത്തിന്റെ കാരണമെന്ന് പൊലീസ് പറയുന്നു.
കുഞ്ഞിനെ കാണാനില്ലെന്ന് സുരിതയാണ് പിതാവിനെ അറിയിച്ചത്. തുടർന്ന് ഭർത്താവ് സജിയെ വിവരം അറിയിച്ചത്. കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സജി മൂന്നു മണിയോടുകൂടി പോത്തൻകോട് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. ഇതിനിടെയാണ് കുഞ്ഞിന്റെ ടവ്വൽ കിണറിന്റെ കൈവരിയിൽ നിന്ന് കണ്ടെത്തിയത്.
Read Also : വൈഗ കൊലക്കേസ്; മകൾ ബാധ്യതയാകും, കൊന്ന് പുഴയിൽ തള്ളി; ആഢംബരമാക്കി സനുമോഹന്റെ ഒളിവ് ജീവിതം
തുടർന്ന് അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. ഇവർ കിണറ്റിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സുരിതയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് സുരിത കുറ്റം സമ്മതിച്ചത്. ഏകദേശം രണ്ടു മണിയോടുകൂടി കുഞ്ഞിനെ എടുത്തുകൊണ്ടുപോയി വീടിന്റെ പുറകിലുള്ള കിണറിലെറിയുകയായിരുന്നു.
Story Highlights: Newborn Baby killed by mother in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here