Advertisement

മരുന്ന് വാങ്ങാന്‍ പോലും പണമില്ല; 5 മാസത്തെ പെന്‍ഷനും കിട്ടിയില്ല; ചക്കിട്ടപ്പാറയില്‍ മരിച്ച ജോസഫിന്റെ മക്കള്‍

January 23, 2024
2 minutes Read
Differently-abled man did not get pension amount committed suicide

പിതാവ് കടുത്ത സാമ്പത്തിക പ്രയാസം അനുഭവിച്ചിരുന്നെന്ന് കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ജീവനൊടുക്കിയ ജോസഫിന്റെ മക്കള്‍ ട്വന്റിഫോറിനോട്. അഞ്ച് മാസക്കാലമായി പെന്‍ഷന്‍ തുക കിട്ടിയിട്ടില്ല. മരുന്ന് വാങ്ങാനുള്ള പണം പോലും ഉണ്ടായിരുന്നില്ല. പെന്‍ഷന്‍ ലഭിക്കാത്ത എല്ലാവര്‍ക്കും വേണ്ടിയായിരുന്നു ജോസഫിന്റെ പോരാട്ടമെന്നും മക്കള്‍ പറഞ്ഞു.

മുതുകാട്ടിലെ വളയത്ത് ജോസഫ് എന്ന വയോധികനെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭിന്നശേഷിക്കാരനായ ജോസഫ് പെന്‍ഷന്‍ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പഞ്ചായത്തില്‍ കത്ത് നല്‍കിയിരുന്നു. ചക്കിട്ടപ്പാറ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലാണ് ജോസഫിന്റെ താമസം. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പെന്‍ഷന്‍ ആയിരുന്നു ആകെയുള്ള വരുമാനം.

തനിക്കും കിടപ്പ് രോഗിയായ മകള്‍ക്കും മാസങ്ങളായി പെന്‍ഷന്‍ മുടങ്ങിയതോടെ ജോസഫ് പഞ്ചായത്തിന് കത്ത് നല്‍കിയിരുന്നു. ജീവിക്കാന്‍ മറ്റ് വഴിയില്ല. കടം വാങ്ങി മടുത്തു. 15 ദിവസത്തിനകം പെന്‍ഷന്‍ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്നുമായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്. പെന്‍ഷന്‍ മുടങ്ങിയതിലെ വിഷമം ജോസഫ് സൂചിപ്പിച്ചിരുന്നതായി മക്കളും വാര്‍ഡ് മെമ്പറും 24 നോട് പറഞ്ഞു.

എന്നാല്‍ പെന്‍ഷന്‍ മുടങ്ങിയത് ആകില്ല ജോസഫിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ 24 നോട് പറഞ്ഞു. ഒരുവര്‍ഷം മുന്‍പാണ് ജോസഫിന്റെ ഭാര്യ മരിച്ചത്. ഇതിന് ശേഷം ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു താമസം. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.


ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.


Story Highlights:Differently-abled man did not get pension amount committed suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top