‘റോഡിന് സമീപത്തെ മൺകൂനയിൽ ലോറി ഉണ്ടാകാൻ സാധ്യത; പാറക്കെട്ടുകൾ വീഴാൻ സാധ്യതയുണ്ട്’; ദൃക്‌സാക്ഷി അഭിലാഷ്

കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഓടിച്ച ലോറി റോഡിന് സമീപത്തെ മൺകൂനയിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അപകടം നേരിട്ട് കണ്ട ദൃക്‌സാക്ഷി അടിമാലി സ്വദേശി അഭിലാഷ്. ലോറി ഗംഗാവാലി പുഴയിലേക്ക് പോകാൻ സാധ്യതയില്ലെന്ന് അഭിലാഷ് പറയുന്നു. അപകടം നടക്കുന്നതിന് 150 മീറ്റർ ദൂരത്ത് അഭിലാഷ് ഉണ്ടായിരുന്നു. വലിയ ശബ്ദത്തോടെയാണ് മണ്ണിടിഞ്ഞുവീണതെന്ന് അഭിലാഷ് ട്വന്റിഫോറിനോട് പറഞ്ഞു.
പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നെന്നും മണ്ണിടിച്ചലിൽ വലിയ പാറക്കെട്ടുകൾ വീഴാൻ സാധ്യതയുണ്ടെന്നും അഭിലാഷ് പറഞ്ഞു. അപകടം നടന്നത് രാവിലെ 8നും 9മണിക്കും ഇടയിലാണെന്ന് അദ്ദേഹം പറഞ്ഞു. എത്ര ലോറികൾ ഉണ്ടായിരുന്നുവെന്ന് അറിയില്ല. ഒരു ടാങ്കർ ഞങ്ങൾ എടുത്ത് മാറ്റിയിരുന്നു. ബാക്കിയെല്ലാ വണ്ടിയും മണ്ണിനടിയിലായിരുന്നു എന്ന് അഭിലാഷ് പറഞ്ഞു. ഗംഗാവാലി പുഴയിലൂടെ ഒരു ടാങ്കർ ഒഴുകിപ്പോകുന്നത് കണ്ടുവെന്ന് അഭിലാഷ് പറയുന്നു.
Read Also: ഷിരൂർ മണ്ണിടിച്ചിൽ; അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു
അവിടെ ചായക്കടയിൽ ഉണ്ടായിരുന്നവർ ഉൾപ്പെടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. മണ്ണിനടിയിൽ അർജുന്റെ ലോറി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അഭിലാഷ് പറഞ്ഞു. അതേസമയം അർജുനായുള്ള ആറാം ദിവസത്തെ തെരച്ചിലും അവസാനിപ്പിച്ചു. റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്തെ മണ്ണ് പൂർണമായും നീക്കം ചെയ്തു. നാളെ രാവിലെ ആറുമണിക്ക് രക്ഷാദൗത്യം പുനഃരാരംഭിക്കും. സിഗ്നൽ ലഭിച്ച ഭാഗത്ത് നിന്ന് ലോറി കണ്ടെത്താൻ കഴിഞ്ഞില്ല.
Story Highlights : Abhilash the eyewitness of Shirur landslide responds on Arjun missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here