‘ഷിരൂരിൽ രക്ഷാപ്രവർത്തനം ദുഷ്കരം: മാൽപെ സംഘത്തിന് ഒന്നും കണ്ടെത്താനായില്ല; ഒഴുക്ക് വലിയ പ്രശ്നം’; കാർവാർ എംഎൽഎ

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കാനൊരുങ്ങുന്നതായി സൂചന. ഷിരൂരിൽ രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. പരമാവധി ശ്രമം ഈശ്വർ മാൽപെ നടത്തിയെന്നും സംഘത്തിന് ഒന്നു കണ്ടെത്താനായില്ലെന്നും കാർവാർ എം എൽ എ മാധ്യമങ്ങളോട് പറഞ്ഞു. പുഴയിൽ ഒഴുക്ക് വലിയ പ്രശ്നമാണെന്ന് സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.
പ്രാദേശികമായി പുഴയെ അറിയുന്നവരെ കൊണ്ട് വന്ന് പരിശോധന നടത്തിയെന്ന് എംഎൽഎ പറഞ്ഞു. പുഴയ്ക്ക് അടിയിലേക്ക് പോയപ്പോൾ വലിയ പാറകളും വലി മരവും തടസ്സമായി നിൽക്കുന്നു. കൂറ്റൻ ആൽമരം വെള്ളത്തിനടിയിൽ ഉണ്ടെന്ന് എംഎൽഎ പറഞ്ഞു. എല്ലാ സംവിധാനങ്ങളും ഒരു പോലെ പ്രവർത്തിച്ചു. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കാര്യങ്ങൾ ധരിപ്പിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: അർജുൻ രക്ഷാ ദൗത്യത്തിൽ നിരാശ; ഈശ്വർ മാൽപെയുടെ തെരച്ചിൽ വിഫലം, പ്രതീക്ഷ നഷ്ടപ്പെട്ട് മാൽപെ സംഘം
കൂടുതൽ യന്ത്രങ്ങൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. അതിന്റെ ചർച്ചകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് എത്തിക്കാൻ നാല് ദിവസമെങ്കിലും എടുക്കും. അടുത്ത 21 ദിവസം മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടെന്ന് സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. നദി ശാന്തമായാൽ മാത്രമേ ദൗത്യം തുടരാൻ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. പുഴയ്ക്ക് അടിയിലെ ചെളിയും കല്ലും മരവുമാണ് ദൗത്യത്തിന് വെല്ലുവിളിയെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ വ്യക്തമാക്കി.
Story Highlights : Karwar MLA Satish Krishna Sail on Arjun Rescue operation in Shirur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here