മൂന്ന് മുന്നണികൾക്കും അഭിമാന പോരാട്ടം; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കാത്തിരിക്കുന്നത് തീപാറും മത്സരം

മൂന്ന് മുന്നണികൾക്കും അഭിമാന പോരാട്ടമാണ് പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ്. സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾ ജനം സ്വീകരിച്ചിട്ടില്ലെന്ന് തെളിയിക്കാൻ ഇടതുമുന്നണിക്ക് ജയം അനിവാര്യമാണ്. തൃശൂരിലെ ജയത്തിന് പിന്നാലെ കരുത്ത് തെളിയിക്കാനുള്ള സുവർണ്ണാവസരമായാണ് പാലക്കാടിനെ ബിജെപി കാണുന്നത്. സീറ്റ് നിലനിർത്താനാകുമെന്ന് ഉറച്ച് വിശ്വാസത്തിലാണ് യുഡിഎഫ്.
ഇനി അവശേഷിക്കുന്നത് സ്ഥാനാർത്ഥി പ്രഖ്യാപനം. യുഡിഎഫ് സ്ഥാനാർഥി ആയി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. സി കൃഷ്ണകുമാർ ഇത്തവണയും ബിജെപി മുഖമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളെ പരിഗണിക്കാനാണ് സിപിഐഎം ആലോചന. ഇത്തവണ ബിജെപിയെ പിന്തള്ളി നേട്ടമുണ്ടാക്കാനാകുമെന്നാണ് സിപിഐഎമ്മിന്റെ ആത്മവിശ്വാസം.
Read Also: ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
സ്ഥാനാർഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞാൽ പിന്നെ തർക്കങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഒറ്റക്കെട്ടായി പ്രവർത്തനങ്ങൾക്ക് രംഗത്തിറങ്ങുമെന്നും വികെ ശ്രീകണ്ഠൻ എംപി ട്വന്റിഫോറിനോട് പ്രതികരിച്ചു. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട സീറ്റ് ഇത്തവണ തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
കല്പാത്തി രാഥോത്സവത്തിന്റെ ഒന്നാം തേര് നാൾ വോട്ടെടുപ്പ് വന്നതിന്റെ ആശങ്ക മൂന്ന് മുന്നണിക്കുമുണ്ട്. ഇക്കാര്യം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ. ബിജെപിയും യുഡിഎഫ് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു.
Story Highlights : Palakkad by-election is a battle of pride for UDF, BJP and LDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here