കത്തിൽ ‘കൈ’വെക്കില്ല; പാലക്കാട്ട് പാർട്ടിക്കുള്ളിലെ വിവാദങ്ങളോട് മുഖം തിരിക്കാൻ കോൺഗ്രസ്

പാലക്കാട്ട് പാർട്ടിക്കുള്ളിലെ വിവാദങ്ങളോട് മുഖം തിരിക്കാൻ കോൺഗ്രസ്. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന സംഘടനാപരമായ വിവാദങ്ങളിൽ പ്രതികരണം വേണ്ടെന്ന് ധാരണ. പ്രാദേശിക വിഷയങ്ങളും സംസ്ഥാന സർക്കാരിന്റെ വീഴ്ചകളും ഉയർത്തിക്കാട്ടും. എഡിഎമ്മിന്റെ ആത്മഹത്യ മുഖ്യ പ്രചാരണ വിഷയമാക്കും.
ഭരണ വിരുദ്ധ വികാരം ഉയർത്താനായില്ലെങ്കിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. പാർട്ടി നിർദേശത്തിന്റെ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരണങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയത്. അതേസമയം ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് ആരോപിച്ചാണ് രാഹുൽ മാധ്യമങ്ങളോട് അകലം പാലിക്കുന്നത്. പാലക്കാടിന്റെ പ്രശ്നങ്ങൾ ചർച്ചയാകാത്തതിലാണ് വിയോജിപ്പെന്ന് രാഹുൽ 24 നോട് പറഞ്ഞു. മാധ്യമ ബഹിഷ്കരണം യുഡിഎഫ് നയമല്ല. വിവാദ കത്ത് പുറത്തുവിട്ടത് എൽഡിഎഫ് സ്ഥാനാർഥി ഡോക്ടർ പി സരിനാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
കെ മുരളീധരനെ സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെടുന്ന കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ കത്താണ് വിവാദമായത്. പാലക്കാട് തിരഞ്ഞെടുപ്പിൽ വിവാദങ്ങൾ വിട്ടൊഴിയാത്ത കോൺഗ്രസിന് പുതിയ തലവേദനയാണ് ഡിസിസിയുടെ കത്ത്. അനാവശ്യ ചർച്ചകളാണ് നടക്കുന്നതെന്നു പറഞ്ഞ് വി ഡി സതീശനും കെ മുരളീധരനും ഉൾപ്പെടെയുള്ള നേതാക്കളും ഒഴിഞ്ഞു. സ്ഥാനാർഥികളെ നിർദ്ദേശിച്ചു കത്തയക്കുന്നത് സ്വാഭാവിക രീതിയാണെന്നായിരുന്നു ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെ പ്രതികരണം.
Story Highlights : Congress to avoid discussions in controversies within the Palakkad party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here