‘കൊടകര കുഴൽപ്പണക്കേസ്, ബിജെപി നേതാക്കളുടെ പങ്ക് പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്’: മന്ത്രി പി രാജീവ് 24 നോട്

കൊടകര കുഴൽപ്പണക്കേസ്, പുതിയ വെളിപ്പെടുത്തലുകൾ ഗൗരവമുള്ളതെന്ന് മന്ത്രി പി രാജീവ് 24 നോട്. ബിജെപി നേതാക്കളുടെ പങ്ക് പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി തെരഞ്ഞെടുപ്പിന് വേണ്ടി കൊണ്ടുവന്ന പണമാണ്, കള്ളപ്പണം അടങ്ങിയിട്ടുണ്ട്.
ഇ.ഡിയും ഐ.ടിയും അന്വേഷിക്കണം. മൂന്ന് വർഷമായിട്ടും ഇ.ഡി അനങ്ങിയിട്ടില്ല. ബിജെപിയെ വിമർശിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. സിപിഐഎമ്മിനെ കുറ്റപ്പെടുത്തുന്നത് ബിജെപിയെ സഹായിക്കാനാണ്.
കോൺഗ്രസിന്റെ ആക്ഷേപം അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കില്ല. കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചിട്ടില്ല. സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. കൊടകര കുഴൽപണ കേസിൽ കേരള പൊലീസ് കൃത്യമായ നിയമ നടപടി പൂർത്തീകരിച്ചായി പി രാജീവ് പറഞ്ഞു.
പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാണ്. ഈ പണം ബിജെപി തെരഞ്ഞെടുപ്പിന് ഇറക്കിയതായി കുറ്റപത്രത്തിലുണ്ട്. ഇക്കാര്യങ്ങൾ വിശദീകരിച്ച് കേന്ദ്ര എൻഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റിനുൺ ഇൻകംടാക്‌സ് വകുപ്പിനും കത്തയച്ചു. പിന്നീട് ഹൈകോടതിയിൽ വന്ന ഹർജിയിൽ, കുഴൽപണ കേസ് അന്വേഷിക്കുന്നതായി ഇഡി അറിയിച്ചു.
എന്നാൽ അന്വേഷണമുണ്ടായില്ല. കള്ളപണകേസ് സംസ്ഥാന പൊലീസിന്റെ പരിധിക്ക് പുറത്താണ്. അത് അന്വേഷിക്കേണ്ടത് ഇഡിയാണ്. പ്രതിപക്ഷ കക്ഷികളുടെ മുഖ്യമന്ത്രിമാരേയും നേതാക്കളെയും കേന്ദ്ര ഏജൻസികൾ വേട്ടയാടും.
എന്നാൽ ഈ കേസിൽ പൊലീസ് റിപ്പോർട്ട് നൽകിയിട്ടും അനങ്ങുന്നില്ല. അന്വേഷണം നടത്താത്ത കേന്ദ്ര ബിജെപി സർക്കാരിനെതിരെ ശക്തമായി സമീപനം സ്വീകരിക്കുന്നതിന് പകരം കുറ്റകരമായ നിശബ്‌ദതയാണ് വി ഡി സതീശൻ പുലർത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights : P Rajeev on Kodakara Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here