സിറിയയിലെ ആഭ്യന്തര കലഹം; പാത്രിയർക്കീസ് ബാവ മടങ്ങുന്നു

പത്ത് ദിവസത്തെ കേരള സന്ദർശനത്തിനായി എത്തിയ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ ചൊവ്വാഴ്ച മടങ്ങും. സിറിയയിലെ ആഭ്യന്തര കലഹത്തിന്റെ പശ്ചാത്തലത്തിലാണ് ബാവയുടെ കേരള സന്ദർശനം വെട്ടിച്ചിരുക്കിയതെന്ന് ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് ട്വന്റി ഫോറിനോട് പറഞ്ഞു. ചൊവ്വാഴ്ച കൊച്ചിയിൽ നിന്ന് ദുബായിലേക്കും അവിടെ നിന്ന് ദമാസ്കസിലേക്കും അദ്ദേഹം പോകും. സിറിയയിലെ സംഘർഷ സാഹചര്യത്തിൽ പാത്രിയർക്കീസ് ബാവയുടെ മടക്കം അനിവാര്യമാണെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് കൂട്ടിച്ചേർത്തു.
പള്ളിത്തർക്കത്തിൽ ശ്വാശത പരിഹാരം കാണാൻ കോടതികളിലൂടെ സാധിക്കുകയില്ലെന്ന് പാത്രിയർക്കീസ് ബാവ വ്യക്തമാക്കി. വിശ്വാസികളുടെ വിശ്വാസത്തെ അളക്കാൻ കോടതിക്ക് ആവില്ല.
തർക്കം പരിഹരിക്കാൻ സർക്കാർ എടുത്ത ശ്രമങ്ങൾ സ്വാഗതാർഹമെന്നും പാത്രിയർക്കീസ് ബാവ പറഞ്ഞു. കോടതി ഇടപെടൽ ഭരണപരമായ കാര്യങ്ങളിലാണ്. മലങ്കരയിലെ പ്രശ്നം ഇടവകയിലെ ചർച്ചകളിലൂടെയാണ് തീർപ്പാക്കേണ്ടതതെന്നും അദ്ദേഹം പറഞ്ഞു.
Read Also: ‘വിശ്വാസത്തെ അളക്കാൻ കോടതിക്ക് ആവില്ല’; പള്ളിത്തർക്കത്തിൽ പ്രതികരണവുമായി പാത്രിയർക്കീസ് ബാവ
അതേസമയം, ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ കതോലിക്ക ബാവയായി സ്ഥാനമേറ്റു. സഭക്ക് ഏറെ വെല്ലുവിളികളുള്ള കാലത്താണ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം.കാലം ചെയ്ത തോമസ് പ്രഥമൻ ബാവയുടെ വിൽപ്പത്രത്തിൽ ജോസഫ് മാർ ഗ്രിഗോറിയോസിനെ സഭയുടെ നാഥനാക്കണമെന്ന ആഗ്രഹം വ്യക്തമാക്കിയിരുന്നു. തോമസ് പ്രഥമൻ ബാവയുടെ പ്രായാധിക്യം മൂലം നേരത്തെ തന്നെ ജോസഫ് മാർ ഗ്രിഗോറിയോസിനെ സഭാ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ച് ചർച്ചകൾ നടന്നിരുന്നു.
Story Highlights : Civil strife in Syria; Patriarch Bava returns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here