കണ്ണില്‍ മുളകുപൊടി വിതറിയശേഷം സുരക്ഷാ ജീവനക്കാരനെ വെടിവച്ചുകൊന്നു; കര്‍ണാടകയില്‍ എടിഎമ്മില്‍ നിറയ്ക്കാനിരുന്ന 93 ലക്ഷം കവര്‍ന്നു

കര്‍ണാടകയില്‍ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി എടിഎമ്മില്‍ നിറയ്ക്കാന്‍ എത്തിച്ച 93 ലക്ഷം രൂപ കവര്‍ന്നു. ബീദറിലെ എസ്ബിഐ ബാങ്കിനോട് ചേര്‍ന്ന എടിഎമ്മിലേക്ക് എത്തിച്ച പണമാണ് ബൈക്കില്‍ എത്തിയ രണ്ട് പേര്‍ കവര്‍ന്നത്. മുളക് പൊടി വിതറിയ ശേഷമായിരുന്നു വെടിയുതിര്‍ത്തുള്ള കവര്‍ച്ച. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. (ATM robbery and murder in Karnataka)
പട്ടാപ്പകലാണ് നടുറോട്ടില്‍ വച്ച് വന്‍ കവര്‍ച്ച നടന്നത്. ബീദറിലെ ശിവാജി ചൗക്കിലെ എസ്ബിഐ എടിഎം കൗണ്ടറില്‍ പണം എത്തിക്കുമ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം രണ്ട് സുരക്ഷാജീവനക്കാരുടെ മുഖത്തേക്ക് മുകളകുപൊടി എറിഞ്ഞു. ശേഷം വെടിയുര്‍ത്ത് പണവുമായി കടന്നു. ഗിരി വെങ്കടേഷെന്ന സുരക്ഷാ ജീവനക്കാരനാണ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ശിവകുമാറിന് പരിക്കേറ്റു. ഭാരക്കൂടുതല്‍ കാരണം പണപ്പെട്ടി രണ്ട് തവണ നിലത്തുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
ബീദര്‍ എസ്പി പ്രദീപ് സംവഭസ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് സംഘങ്ങള്‍ ആയി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. സ്ഥിരം കുറ്റവാളികളല്ല സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
Story Highlights : ATM robbery and murder in Karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here