Advertisement

ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ മധ്യസ്ഥത ഉണ്ടായതായി അറിവില്ല; ശശി തരൂര്‍ കൊളംബിയയില്‍

1 day ago
2 minutes Read
shashi tharoor columbia pahalgam terror attack

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സാധ്യമായതില്‍ ആരുടെയെങ്കിലും മധ്യസ്ഥത ഉണ്ടായതായി തനിക്ക് അറിവില്ലെന്ന് ശശി തരൂര്‍ കൊളംബിയയില്‍.ര്‍വകക്ഷി സംഘത്തിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊളംബിയയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുദ്ധം ഇന്ത്യയുടെ ലക്ഷ്യമായിരുന്നില്ല. ഇന്ത്യ ഭീകരാക്രമണത്തിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തിരുന്നത്. ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്താനില്‍ കൊല്ലപ്പെട്ടവര്‍ക്ക് കൊളംബിയ അനുശോചനം രേഖപ്പെടുത്തിയത് അസ്വസ്ഥത ഉണ്ടാക്കിയെന്നും ശശി തരൂര്‍ പറഞ്ഞു. (shashi tharoor columbia pahalgam terror attack)

ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് അനുശോചനം അറിയിക്കുകയോ സഹതപിക്കുകയോ ചെയ്യാതെ ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയതില്‍ രാജ്യത്തിന് നിരാശയുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. ഭീകരവാദത്തെ നേരിടുന്നവരേയും അതിനെ പ്രതിരോധിക്കുന്നവരേയും ഒരേ പോലെ കാണരുതെന്ന് കൊളംബിയയിലെ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുകയാണ്. ആക്രമിക്കുന്നവരേയും അതിനെ പ്രതിരോധിക്കുന്നവരേയും ഒരുപോലെ കാണാനുമാകില്ല. സ്വയം പ്രതിരോധിക്കുക മാത്രമാണ് ഇന്ത്യ ചെയ്തത്. ഇതില്‍ എന്ത് തെറ്റിദ്ധാരണ ഉണ്ടെങ്കിലും അത് പരിഹരിക്കാനാണ് തങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

Read Also: രാജ്യ രഹസ്യങ്ങള്‍ കൈമാറാന്‍ പ്രതിമാസം വാങ്ങിയത് 3500 രൂപ; ചാരവൃത്തിക്ക് അറസ്റ്റിലായ സിആര്‍പിഎഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറി

പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഒന്നും പ്രതികരിക്കാതിരിക്കുക ഇന്ത്യയുടെ നയമായിരുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. അതിനാലാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറെന്ന പേരില്‍ പ്രത്യാക്രമണം നടത്തിയത്. ഇന്ത്യ കൃത്യമായും ഭീകരകേന്ദ്രങ്ങളെ ലക്ഷ്യം വച്ച് മാത്രമാണ് ആക്രമണം നടത്തിയതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights : shashi tharoor columbia pahalgam terror attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top